ചെറുപുഴ: ചെറുപുഴ അയ്യപ്പ ക്ഷേത്രോത്സവം നാളെമുതൽ 18 വരെ ക്ഷേത്രം തന്ത്രി പെരിങ്ങോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് രാവിലെ ഗണപതി ഹോമം, 10ന് ചെറുപുഴ പുതിയ പാലത്തിനു സമീപത്ത് നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര, 10.30 ന് ശബരിമല മുൻ മേൽശാന്തി പെരികമന ശങ്കര നാരായണൻ നമ്പൂതിരിയെ പൂർണകുംഭത്തോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.
വൈകുന്നരം ആറിന് നിറമാല, 6.30ന് ദീപാരാധന, 6.45ന് ആയന്നൂർ ശിവഗംഗ ഭജനസമിതിയുടെ ഭജനാമൃതം, ഒൻപതിന് കൊടിയേറ്റം, 9.30ന് പെരുങ്കുടൽ കാഴ്ച്ച. 12ന് വിശേഷ പൂജകൾ, രാത്രി 8.15ന് തിടമ്പ് നൃത്തം, രാത്രി 9.30 ന് അയ്യപ്പ ക്ഷേത്രം മാതൃസമിതിയുടെ കലാസന്ധ്യ, മെഗാ തിരുവാതിര, നൃത്തനൃത്യങ്ങൾ.
15ന് രാത്രി ഏഴിന് കാഴ്ചവരവ്, 8.15ന് തിടമ്പ് നൃത്തം, രാത്രി 10ന് ഗാനമേള. 16ന് രാവിലെ 11ന് നെയ്യഭിഷേകം, രാത്രി ഏഴിന് കാഴ്ച വരവ്, 8.15ന് തിടമ്പ് നൃത്തം, 10ന് ഗാനമേള. 17ന് രാവിലെ എട്ടിന് ശ്രീഭൂതബലി ആനപ്പുറത്ത് എഴുന്നള്ളത്ത്. വൈകുന്നേരം 6.30ന് നഗരപ്രദക്ഷിണം, ആനപ്പുറത്ത് എഴുന്നള്ളിപ്പ്, പറയെടുപ്പ്, രാത്രി 7.30ന് നാമസങ്കീർത്തനം, 11ന് തിടമ്പ് നൃത്തം, 11.30ന് പള്ളിവേട്ട, പള്ളി കുറുപ്പ്. 18ന് രാവിലെ ആറിന് കണി, എട്ടിന് ആറാട്ട് കടവിലേക്ക് (വലിയ പുഴ) ആറാട്ട് എഴുന്നള്ളിപ്പ്, 11ന് വലിയ കാണിക്ക, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, 12 മുതൽ സംഗീത കച്ചേരി.
പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് എസ്. കുമരേശൻ, വൈസ് പ്രസിഡന്റ് സി. ദാമോദരൻ, സെക്രട്ടറി സി.എം. രഘു, ജോയിന്റ് സെക്രട്ടറി പി.എം. വാസുദേവൻ, ട്രഷറർ കെ.കെ. ശശീന്ദ്രൻ, മാതൃസമിതി പ്രസിഡന്റ് സി.പി. കാർത്യായനി, സെക്രട്ടറി ജാനകി മോഹനൻ, ട്രഷറർ പി.കെ. അമ്മിണി, ജോയിന്റ് സെക്രട്ടറി ഓമന വാഴക്കോടൻ, വൈസ് പ്രസിഡന്റ് സുധ എന്നിവർ പങ്കെടുത്തു.