കൂട്ടുപുഴ പഴയപാലം റോഡ് കർണാടകയും അടച്ചു
Wednesday, February 1, 2023 12:43 AM IST
ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പഴയ പാലത്തിലേക്കുള്ള പ്രവേശനം കർണാടക പോലീസും അടച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ചാണ് റോഡ് അടച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പഴയ പാലത്തിലൂടെ ഗതാഗതം കുറഞ്ഞിരുന്നു.

അതിർത്തിയിലെ പരിശോധനയുടെ ഭാഗമായി പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പോലീസും ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ അതിർത്തിയിലെ പുതിയ പാലത്തിലൂടെയാണ് വയോധികരുൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്. അഗതികളുടെ അഭയകേന്ദ്രമായ സ്നേഹഭവനിലേക്കുള്ള വഴി കൂടിയാണിത്.

ഇവിടേക്ക് സഹായങ്ങളുമായി ആളുകൾ എത്തുന്നതും അന്തേവാസികൾക്ക് അസുഖങ്ങൾ വന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഉൾപ്പെടെ പുതിയ പാലം കടന്ന് പഴയ പാലത്തിലേക്കുള്ള റോഡിലൂടെയായിരുന്നു. ഇതിന്‍റെ കവാടത്തിൽ ബാരിക്കേഡ് വച്ച് കർണാടക പോലീസ് തടസം സൃഷ്ടിച്ചതോടെ സ്നേഹഭവൻ ഒറ്റപ്പെട്ട നിലയിലായിരിക്കുകയാണ്.

അതിർത്തി തർക്കത്തിന്‍റെ പേരിൽ രണ്ടു വർഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലത്തിന്‍റെ നിർമാണം കർണാടക വനംവകുപ്പ് തടഞ്ഞിരുന്നു. അതിർത്തിയിൽ മറ്റു പ്രദേശങ്ങളിലും കേരളത്തിന്‍റെ അധീനതയിലുള്ള സ്ഥലം കർണാടക കൈയേറുന്നതായി പരാതിയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂട്ടുപുഴ പഴയ പാലം റോഡ് പൂർണമായും തങ്ങളുടെ അധീനതയിലാക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കർണാടകയുടെ ഇപ്പോഴത്തെ നടപടിയെന്നും സൂചനയുണ്ട്.

ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന് കെഎസ്ടിപി പ്രഖ്യാപിക്കുകയും ഇതിന്‍റെ ഭാഗമായി ഒന്പത് ലക്ഷം രൂപ ചെലവിൽ പാലം പെയിന്‍റിംഗ് പ്രവൃത്തി ഉൾപ്പെടെ നടത്തി മോടി കൂട്ടുകയും ഉപരിതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, കർണാടകയുടെ പുതിയ നീക്കം ഇതിന് തടസമാകുമെന്ന് ആശങ്കയുണ്ട്.