പ്രദേശത്തു കണ്ടത് പുലിയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് വനംവകുപ്പ്
Wednesday, February 1, 2023 12:43 AM IST
കേളകം: വെണ്ടേക്കുംചാലിൽ കഴിഞ്ഞദിവസം കണ്ടെത്തിയത് പുലിയാണെന്നു സ്ഥിരീകരിച്ചിരുന്ന വനംവകുപ്പ് നിലപാട് മാറ്റി. ഞായറാഴ്ച രാത്രിയിൽ പുലിയെ കണ്ടതോടെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പുലിയാണെന്ന് സ്ഥിരീകരിക്കുകയും ജാഗ്രത പാലിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് പഞ്ചായത്ത് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാനിർദേശവുമായി മൈക്ക് അനൗൺസ്മെന്‍റും നടത്തി.
എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ എത്തിയ വനംവകുപ്പ് റേഞ്ചറും സംഘവും പറഞ്ഞത് പ്രദേശത്തു കണ്ടത് പുലിയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കാമറ സ്ഥാപിച്ച് അതിൽ ദൃശ്യങ്ങൾ പതിഞ്ഞാൽ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നുമാണ്.
പുലിയെ നേരിട്ടു കണ്ട വീട്ടമ്മയും മറ്റ് മൂന്നുപേരും തങ്ങൾ പുലിയെ നേരിട്ടു കണ്ടതാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും ഇത് അംഗീകരിക്കാൻ വനം വകുപ്പ് തയാറായില്ല. വനംവകുപ്പ് പറയുന്ന അതേ നിലപാട് തന്നെയാണ് പഞ്ചായത്ത് അധികൃതരും സ്വീകരിച്ചത്.
പ്രദേശത്ത് എത്തിയ മൃഗത്തെ കണ്ടെത്താനായി കാമറ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഇന്ന് പരിശോധിക്കുമെന്ന് മണത്തറ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ബി. മഹേഷ് അറിയിച്ചു.