സമവായമായില്ല, നിലപാടിൽ ഉറച്ചും ആവര്‍ത്തിച്ചും കുഞ്ഞിക്കൃഷ്ണന്‍
Thursday, February 2, 2023 12:37 AM IST
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎമ്മിനകത്തെ ഫണ്ട് വിവാദത്തെത്തുടര്‍ന്ന് അകന്നുനില്‍ക്കുന്ന മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണന്‍റെ വാദങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗം സമവായമാകാതെ പിരിഞ്ഞു.
വി.കുഞ്ഞിക്കൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ ആരോപണവിധേയനായ എംഎല്‍എ ടി.ഐ.മധുസൂദനന്‍ പങ്കെടുക്കാഞ്ഞതിനാലാണ് ഇക്കാര്യത്തിൽ ചർച്ചയും തീരുമാനവുമാകാതെ പിരിയേണ്ടിവന്നത്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ പങ്കടുക്കണമെന്ന് നേതൃത്വത്തിന്‍റെ സമ്മര്‍ദമുണ്ടായിരുന്നു. ഇതേത്തുടർന്ന് കുഞ്ഞിക്കൃഷ്ണനും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എന്നാല്‍ കഴിഞ്ഞ ദിവസം വരെ പയ്യന്നൂരിലുണ്ടായിരുന്ന എംഎല്‍എ യോഗത്തിനെത്തിയില്ല. നിയമസഭാസമ്മേളനം ആരംഭിച്ചതിനാല്‍ എംഎല്‍എ തിരുവനന്തപുരത്തായിരുന്നു. ആരോപണവിധേയന്‍റെ അസാന്നിധ്യത്തിലുള്ള സമവായ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും തന്‍റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കുഞ്ഞിക്കൃഷ്ണന്‍ നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതേത്തുടര്‍ന്ന് ഈ മാസം അഞ്ചിന് വീണ്ടും ഏരിയ കമ്മിറ്റി യോഗം ചേരും.
പയ്യന്നൂരിലെ സിപിഎമ്മിന്‍റെ രക്തസാക്ഷി ഫണ്ടുള്‍പ്പെടെ തിരിമറി നടത്തിയതിന്‍റെ തെളിവുകളുള്‍പ്പെടെ കുഞ്ഞിക്കൃഷ്ണന്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ ആരോപണവിധേയരായവര്‍ക്ക് സിപിഎം തരംതാഴ്ത്തലും താക്കീതുമുള്‍പ്പെടെയുള്ള ചെറിയ ശിക്ഷകള്‍ നടപ്പാക്കിയിരുന്നു. ജാഗ്രതക്കുറവാണ് കുറ്റമായി നേതൃത്വം കണ്ടെത്തിയത്.
അതേസമയം കുറ്റം ചൂണ്ടിക്കാണിച്ച കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് വിശദീകരണംപോലും നല്‍കാതെ മാറ്റിയിരുന്നു. പകരം സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷിന് ഏരിയ സെക്രട്ടറിയുടെ ചുമതല കൊടുക്കുകയുമായിരുന്നു.
ഇതെല്ലാം കീഴ്‌ഘടകങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. മാത്രമല്ല അന്നുമുതല്‍ പാര്‍ട്ടി പരിപാടികളില്‍ കാണുന്ന നിര്‍ജീവത ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ ശ്രമങ്ങളുണ്ടായത്.