വന്യജീവി വകുപ്പ് മേധാവികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം
Sunday, March 19, 2023 1:39 AM IST
ഇരിട്ടി: ആനകൾ കാടിറങ്ങുന്നത് തടയാൻ കോടിക്കണക്കിന് രൂപയുടെ ഫണ്ടും ആവശ്യത്തിന് ജീവനക്കാരും ഉണ്ടായിട്ടും പദ്ധതികൾ നടപ്പാക്കാത്ത മനുഷ്യരെ കുരുതിക്കു കൊടുക്കുന്ന വന്യജീവി വകുപ്പ് മേധാവികൾക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വിപ്ലവ ജനകീയ മുന്നണി ആവശ്യപ്പെട്ടു.

ഈറ്റയും മുളയും വനത്തിനകത്ത് വച്ചു പിടിപ്പിച്ച് ആനകൾക്ക് കാട്ടിനുള്ളിൽ ആവശ്യത്തിന് തീറ്റൊയൊരുക്കി അവയെ വനത്തിനകത്ത് തന്നെ നിർത്താൻ പദ്ധതികളുണ്ടായിട്ടും ബന്ധപ്പെട്ടവർ അത് വേണ്ട രീതിയിൽ നടപ്പാക്കാത്താണ് ആനകൾ നാട്ടിലിറങ്ങാൻ കാരണം. ജനങ്ങളുടെ ക്ഷമ ബലഹീനതയാണെന്ന് വനംവകുപ്പ് മേധാവികള്‍ കരുതരുതെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ലുകുമാന്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.