ആത്മഹത്യാ ഭീഷണി‌ മുഴക്കി സമരം: ഉത്തരവാദിത്തം സിപിഎമ്മിനെന്ന് എംഎൽഎ
Sunday, March 19, 2023 1:40 AM IST
ഇരിട്ടി: തന്‍റെ ഓഫീസിനു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി സമരം ചെയ്യുന്നവർ എന്തെങ്കിലും ചെയ്താൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം സിപിഎം പ്രാദേശിക നേതൃത്വത്തിന് മാത്രമായിരിക്കുമെന്ന് സണ്ണി ജോസഫ് എംഎൽഎ. താൻ കക്ഷിയല്ലാത്ത കേസിൽ തന്‍റെ ഓഫീസിനു മുന്നിൽ സമരക്കാരെ ഇറക്കി വിട്ടത് സിപിഎമ്മാണ്. സമരത്തെ ജനം ഇതിനകം തള്ളിക്കളഞ്ഞെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കോളജ് സൊസൈറ്റി അംഗമോ ഭരണസമിതിയംഗമോ അല്ലാത്ത തനിക്കെതിരേ വ്യാജ പ്രചാരമാണ് സിപിഎം നടത്തുന്നത്.

1983ൽ കോളജിന് സ്ഥലം കൈമാറി പതിനേഴ് വർഷങ്ങൾക്കു ശേഷമാണ് കൂത്തുപറന്പിൽ സിവിൽ കേസ് നൽകിയത്. 2015ലെ ഒത്തുതീർപ്പ് വിധിപ്രകാരം അഞ്ചേക്കർ കോളജിനും നാലേക്കർ പരാതിക്കാർക്കും 10 സെന്‍റ് ട്രസ്റ്റിനും നൽകി കോടതി വിധി പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ ഇതിലൊന്നും ഒരു കക്ഷിയുമല്ലാത്ത തനിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഎമ്മിലെ ഏത് നേതാക്കളുമായും തുറന്ന സംവാദം നടത്താൻ തയാറാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതേക്കുറിച്ച് പരാതി നൽകിയിട്ടുണ്ട്. അനാവശ്യമായി തന്‍റെ ഓഫീസിനു മുന്നിൽ സമരത്തിലേർപ്പെട്ടവർ സമരം നിർത്തി മാപ്പ് പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.