പത്തിൽ തകർത്തെങ്കിലും പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക ഒഴിയുന്നില്ല
Thursday, May 25, 2023 12:58 AM IST
കണ്ണൂര്‍: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താത്ക്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർധിപ്പിക്കാനും തീരുമാനിച്ചുവെങ്കിലും ഇഷ്‌ട വിഷയം പഠിക്കാൻ സീറ്റ് ലഭിക്കുമോയെന്ന ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും.
കഴിഞ്ഞ തവണത്തേക്കഴിഞ്ഞും എപ്ലസുകളുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയടക്കമുള്ള ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവാണ് വരുത്തുക. കഴിഞ്ഞ വർഷം 99.77 ശതമാനമായിരുന്ന വിജയം ഇത്തവണ 99.94 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 34,292 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ഇതിനു പുറമേ വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് 7500 സീറ്റുകളുമുണ്ട്. സീറ്റുകൾ അധികം വർധിപ്പിക്കുവെങ്കിലും ഇത്തവണയും എ പ്ലസ് നേടിയവർ ഇഷ്ടവിഷയം ലഭിക്കാതെ പുറത്താകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് മറ്റുവഴികള്‍ തേടേണ്ടി വന്നിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മുഴുവന്‍ എപ്ലസ് നേടിയവരുടെ എണ്ണം 2645 ആയി വര്‍ധിച്ചു. നിലവിൽ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 683 സീറ്റുകളുടെ കുറവാണുള്ളത്. എന്നാല്‍, സിബിഎസ്ഇ, ഐസിഎസ്ഇ പത്താംതരം ഫലം വന്നതോടെ സീറ്റുകളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവ് നേരിടും. ഓരോ വര്‍ഷവും 60 ശതമാനം സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ കേരള സിലബസിലേക്ക് മാറാറുണ്ട്. ഇവര്‍ക്കുപുറമെ ഗള്‍ഫില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ വേറെയുമുണ്ടാകും.
ഇതോടെ എല്ലാവര്‍ക്കും സീറ്റ് ലഭിക്കുന്നത് എളുപ്പമാകില്ല.എസ്എസ്എല്‍സി വിജയശതമാനത്തില്‍ റിക്കാര്‍ഡ് നേട്ടമാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി ജില്ല കരസ്ഥമാക്കുന്നത്.
തിങ്ങി നിറഞ്ഞ്
പഠിക്കണം
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനം കൂടിയത് കൊണ്ട് തന്നെ സീറ്റുകൾ വർധിപ്പിച്ചാലും ക്ലാസുകളിൽ വിദ്യാർഥികൾക്ക് തിങ്ങിനിറഞ്ഞ് ഇരിക്കേണ്ട അവസ്ഥയാകും. കഴിഞ്ഞ വർഷം 20ശതമാനം പ്ലസ്‌വണ്‍ സീറ്റുകളാണ് ജില്ലയില്‍ വര്‍ധിപ്പിച്ചത്. ഹ്യൂമാനിറ്റീസിന് 520 സീറ്റുകളും കൊമേഴ്സിന് 65 സീറ്റുകളും ഉള്‍പ്പടെ 585 സീറ്റുകളാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ഇത് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണകരമായില്ല. കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയായതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പുറത്തായത്. ഇവര്‍ വന്‍തുക നല്‍കി പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പഠിക്കേണ്ടി വന്നു. സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 20 ശതമാനം വര്‍ധന വരുത്തിയതിനാല്‍ ക്ലാസുകളില്‍ തിങ്ങിയിരുന്നാണ് വിദ്യാര്‍ഥികള്‍ പഠനം നടത്തിയത്.
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളായി നടത്തുന്ന സീറ്റ് വര്‍ധനയ്ക്ക് പകരം പുതിയ ബാച്ചുകള്‍ അനുവദിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കണമെന്നാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെടുന്നത്.