കരിക്കോട്ടക്കരി വാളത്തോട്ടിലെ വീടുകളിൽ മാവോയിസ്റ്റ് സംഘം
Thursday, June 8, 2023 12:43 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിക്ക് അടുത്ത വാളത്തോട്ടിലെ മൂന്നു വീടുകളിലെത്തിയ മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് മടങ്ങി. ഒരു സ്ത്രീയും നാലു പുരുഷൻമാരും അടങ്ങുന്ന സായുധ സംഘമാണ് വനാതിർത്തിയോട് ചേർന്നു താമസിക്കുന്ന കാട്ടൂപറന്പിൽ ജയപാലൻ, കുറ്റിയാനിക്കൽ ജോസ്, ഐക്കരവടക്കേതിൽ പ്രസന്നൻ എന്നിവരുടെ വീടുകളിലെത്തിയത്.
മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ, ജിഷ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. വീടുകളിൽനിന്നും ചോറും കഞ്ഞിയും ചക്ക പുഴുങ്ങിയതും കഴിച്ച സംഘം അരി, പഞ്ചസാര, ഉള്ളി, കാന്താരിമുളക്, ടിഫിൻ ബോക്സ്‌ എന്നിവ വാങ്ങിയ ശേഷം കാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
മാവോയിസ്റ്റുകൾ ആണെന്നു സ്വയം പരിചയപ്പെടുത്തിയ സംഘം തങ്ങൾ വന്ന വിവരം ആരോടും പറയരുതെന്ന് നിർദേശം നൽകിയാണ് മടങ്ങിയത്. അയ്യൻകുന്ന് പഞ്ചായത്തിൽ അഞ്ചാമത്തെ തവണയാണ് മാവോയിസ്റ്റുകൾ എത്തുന്നത്. ഇരിട്ടി ഡിവൈഎസ്പി യുടെ നേതൃത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.