കേന്ദ്ര സര്‍വകലാശാലയില്‍ റിക്കാര്‍ഡ് അപേക്ഷകള്‍
Saturday, May 27, 2023 1:35 AM IST
പെരിയ: നാക് ഗ്രേഡിംഗിലെ മുന്നേറ്റത്തിന് പിന്നാലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനായി കേരള കേന്ദ്രസര്‍വകലാശാലയില്‍ ഇത്തവണ റിക്കാര്‍ഡ് അപേക്ഷകൾ.
2,94,779 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 2,37,324 ആയിരുന്നു. 57,455 അപേക്ഷകളാണ് വര്‍ധിച്ചത്. കേരള കേന്ദ്ര സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എംബിഎക്കാണ് ഏറ്റവുമധികം അപേക്ഷകരുള്ളത്. 46,320. കംപ്യൂട്ടര്‍ സയന്‍സ് (29,034), ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് (25034) എന്നിവയാണ് മുന്നിലുള്ള മറ്റു പഠനവകുപ്പുകൾ. 26 ബിരുദാനന്തര ബിരുദ കോഴ്സുകളിലായി 920 സീറ്റുകളാണ് കേരള കേന്ദ്രസര്‍വകലാശാലയിലുള്ളത്.
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി)യിലൂടെയാണ് കേരള കേന്ദ്രസര്‍വകലാശാലയിലും പ്രവേശനം ലഭിക്കുന്നത്. ജൂണ്‍ അഞ്ചു മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുക. അടുത്തിടെ നടന്ന നാക് പരിശോധനയില്‍ സര്‍വകലാശാല എ ഗ്രേഡ് നേടിയിരുന്നു. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി രണ്ടു പുതിയ ഹോസ്റ്റലുകള്‍ തുറക്കും.