അഖില കേരള ടെക്നിക്കൽ ശാസ്ത്ര സാങ്കേതിക മത്സരങ്ങൾക്ക് തുടക്കം
Friday, November 25, 2022 11:18 PM IST
കുളത്തൂപ്പുഴ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സാം ഉമ്മൻ മെമോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ നാലാമത് അഖില കേരള ടെക്നിക്കൽ ശാസ്ത്ര സാങ്കേതിക മത്സരങ്ങൾക്ക് വേദിയാകുന്നു.
മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. പുനലൂർ എംഎൽഎ പി .എസ് . സുപാൽ അധ്യക്ഷ വഹിച്ചു. യോഗത്തിൽ ബൈജു ഭായ് ടി.പി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാരാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, വൈസ് പ്രസിഡന്‍റ് നദീറ സൈഫുദീൻ, പി. ലൈല ബീവി, ഷീജ റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ, ഇ.കെ. സുധീർ, റെജിഉമ്മൻ, ഇ .ജെ. ടോണി തുടങ്ങിയവർ പ്രസംഗിച്ചു. 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ ഒന്പത് ഐഎച്ച്ആർഡി സ്കൂളുകൾ ഉൾപ്പെടുന്ന 48 സ്കൂളുകളെയും മത്സര സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രവർത്തന മാതൃക ഇനത്തിൽ ടെക്നിക്കൽ ഹൈസ്കൂളിലെ 15 സ്പെഷലൈസേഷൻ ട്രെയിനിംഗിലും 13 എൻ എസ് ക്യു എഫ് ട്രെയിനിംഗിലും ജനറൽ വിഷയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയുള്ള വർക്കിംഗ് മോഡലുകൾ, നിശ്ചല മാതൃക ഇനത്തിൽ ജനറൽവിഷയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ആണ് മത്സരങ്ങൾ. 48 സ്കൂളുകളുടെയും മത്സരത്തിൽ അവതരിപ്പിച്ച മോഡലുകൾ തൽസമയ മത്സരങ്ങളിൽ നിർമിച്ച ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം നടക്കുന്നു.
ഇതിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത് കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് അനൂപ് നിർമിച്ച നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുവാൻ കഴിയുന്ന ഫാംറിക്യൂസ് ആണ്. ഷോർണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥിയായ അനന്തകൃഷ്ണ നിർമിച്ച കെ ദാസ് എന്ന് നാമകരണം ചെയ്യപ്പെട്ട റോബോട്ട് വിദ്യാർഥികളിലും രക്ഷകർത്താക്കളിലും കൗതുകം ഉണർത്തി.
ഇത് കൈകാലുകൾ ചലിപ്പിച്ചും ഫീഡ് ചെയ്യുന്ന കാര്യങ്ങൾ സംസാരിക്കുകയും സ്വയമായി ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതുമേഖല സ്ഥാപനങ്ങൾ, ശാസ്ത്ര വകുപ്പുകൾ, ഭക്ഷ്യവകുപ്പ് , ഹരിതകർമ സേന, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മേളക്ക് ആകർഷണമായി.