അഞ്ചല്‍: അറുപത്തിയോന്നാമത് കൊല്ലം ജില്ല റവന്യു സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 28 മുതല്‍ ഡിസംബർ രണ്ടുവരെ അഞ്ചലിലാണ് ജില്ല സ്കൂള്‍ കലോത്സവം നടക്കുന്നത്. 138 ഇനങ്ങളിലായി 6500 ഓളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന മത്സര മഹോത്സവത്തിന് അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ ആണ് പ്രധാന വേദിയാകുന്നത്. ഈസ്റ്റ് സ്കൂളില്‍ ഉള്‍പ്പടെ വിവിധയിടങ്ങളിലായി പന്ത്രണ്ടോളം വേദികളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പന്ത്രണ്ട് വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി ആറായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മത്സരാർത്ഥികളായെത്തും. യുപി വിഭാഗത്തിൽ മുപ്പത്തിയെട്ട് ഇനങ്ങളിലും എച്ച്എസ് ജനറൽ വിഭാഗത്തിൽ തൊണ്ണൂറ് ഇനങ്ങളിലും എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ നൂറ് ഇനങ്ങളിലും സംസ്കൃതോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിൽ 19 വീതം ഇനങ്ങളിലും അറബിക് സാഹിത്യോത്സവത്തിൽ യുപി വിഭാഗത്തിൽ പതിമൂന്നും ഹൈസ്കൂൾ വിഭാഗത്തിൽ പത്തൊൻപത് ഇനങ്ങളിലുമായി മത്സരങ്ങൾ നടക്കും.
അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ പ്രധാന വേദിക്ക് പുറമേ ഈസ്റ്റ് സ്കൂളില്‍ മൂന്നും ബിവിയുപിഎസ്, അഞ്ചല്‍ വെസ്റ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ രണ്ടും, ഗീവ് ജീസസ് വേള്‍ഡ് ദി മിനിസ്ട്രീസ് ഹാള്‍, വെസ്റ്റ് എല്‍പി സ്കൂള്‍, ശബരിഗിരി ഹൈസ്കൂള്‍, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, സെന്റ് ജോര്‍ജ് സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ഓരോന്നും അടക്കം പന്ത്രണ്ടോളം വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ഇന്ന് രാവിലെ 8.30ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍ പതാക ഉയര്‍ത്തും. ഇതോടെ രചന മത്സരങ്ങള്‍ക്ക് തുടക്കമാകും.
നാളെ രാവിലെ നടക്കുന്ന യോഗത്തോടെയാകും ഔദ്യോഗികമായി മത്സരങ്ങള്‍ക്ക് തുടക്കമാകുക. മന്ത്രി കെ.എന്‍ ബാലഗോപാല്‍ പൊതുസമ്മേളനവും മന്ത്രി ജെ ചിഞ്ചു റാണി കലാമത്സരങ്ങളും ഉദ്ഘാടനം ചെയ്യും. പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍ ത്രിതല പഞ്ചായത്ത് പ്രതിധികള്‍ അടക്കം നിരവധിപേര്‍ ചടങ്ങില്‍ സന്നിഹിതരാകും.
ഒരുക്കങ്ങള്‍ പൂർണമെന്ന്
എംഎല്‍എ
റവന്യു ജില്ല സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയതായി പി.എസ് സുപാല്‍ എംഎല്‍എ പറഞ്ഞു. പ്രധാനവേദി ഉള്‍പ്പടെ വേദികള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ എംഎല്‍എ ആവശ്യമായ നിര്‍ദേശങ്ങളും നല്കി. വിദ്യാര്‍ഥികള്‍ക്കും ഒപ്പം എത്തുന്നവര്‍ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചല്‍ നാടിന്റെ ഉത്സവമാക്കി കുറ്റമറ്റ രീതിയില്‍ മത്സരങ്ങള്‍ ആരംഭിച്ചു പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.ഐ ലാല്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ഈസ്റ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനസ് കെ .ബാബു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ശബ്ദവെളിച്ച ക്രമീകരണങ്ങള്‍ ഉദ്ഘാടനം ചെയ്തു
കലോത്സവ വേദികളിലെ ശബ്ദ വെളിച്ച ക്രമീകരണങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാലിന്റെ അധ്യക്ഷതയില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു ശബ്ദവെളിച്ച ക്രമീകരണങ്ങള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉപഡയറക്ടറും പ്രസിഡന്റും ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ബാബു, ശബ്ദവെളിച്ച ക്രമീകരണ കമ്മിറ്റിയുടെ കണ്‍വീനര്‍ പാറംകോട് ബിജു, വൈസ് ജോയിന്റ് കണ്‍വീനര്‍ ആര് രമേശ്, ഈസ്റ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനസ് കെ ബാബു, ധനലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹന പാര്‍ക്കിംഗ്
ബൈപാസില്‍
കലോത്സവത്തിനായി എത്തുന്നവര്‍ അതാത് വേദികളില്‍ മത്സരാര്ഥികളേയും ബന്ധപ്പെട്ടവരെയും ഇറക്കിയ ശേഷം നിര്‍മാണം പുരോഗമിക്കുന്ന അഞ്ചല്‍ ബൈപാസിന്റെ വശങ്ങളില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം എന്ന് സംഘാടക സമിതി അറിയിച്ചു. പ്രധാന പാതയോരങ്ങളിലും വീതി കുറഞ്ഞ ഇടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്നും സംഘാടകര്‍ അറിയിച്ചു.
പാചകശാല
പ്രവർത്തനം
ആരംഭിച്ചു
ജില്ലാ കലോത്സവത്തിന്റെ പാചകശാല പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ഐ ലാലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജുവും ചേർന്നു പാലുകാച്ചൽ നിർമഹിച്ചു. ചടങ്ങിൽ ഫുഡ് കമ്മിറ്റി ചെയർമാൻ എ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
കൺവീനർ ദീപു ജോർജ്, പരവൂർ സജീബ്, എ. ഹാരീസ്, വി എൻ പ്രേംനാഥ്, വൈ നാസറുദീൻ, പി.എസ് മനോജ്, ബി. രാധാകൃഷ്ണൻ, എ. ഷാനവാസ്, എൻ. ബിനു, ഷഫീഖ് റഹ്മാൻ, എ .ഷംസീർ, എ. സുൽഫത്ത്, എബിൻ ജോർജ് , എൽ. സോജു, അനസ് ബാബു, എസ്. നബിൽ, മുഹമ്മദ് ഷാഫി, കെ. ഗുലാബ് ഖാൻ എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും പായസത്തോടു കൂടിയ സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല നിർവഹിക്കുന്നത്.