പോത്ത് ഗ്രാമം പദ്ധതിക്ക് പന്മന പഞ്ചായത്തിൽ തുടക്കം
Friday, December 9, 2022 11:06 PM IST
ചവറ : പോത്ത് ഗ്രാമം പദ്ധതിയിലൂടെ പോത്തുവളര്‍ത്തലില്‍ കര്‍ഷകര്‍ക്കു മുന്നില്‍ മികച്ച സാധ്യതകള്‍ തുറന്നിട്ട് പൻമനഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. 2022-23-വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പടുത്തി ജനറൽ വിഭാഗത്തിൽ 112 പേർക്ക്‌ 840000 രൂപയും, എസ് സി വിഭാഗത്തിൽ 66 പേർക്കും 742500 രൂപയും വകയിരുത്തി പോത്ത് ഗ്രാമം പദ്ധതി ആരംഭിച്ചത്.

145 കിലോ ഭാരമുള്ള മുറ ഇനത്തില്‍പെട്ട പോത്ത് കുട്ടികളെയാണ് കൈമാറിയത്. ഒരു പോത്തിന് 8400 ജനറൽ വിഭാഗത്തിനും 4600 രൂപ എസ് സി വിഭാഗത്തിനും സബ്സിഡി നല്‍കിയിരുന്നു. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയും ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവും മുറ ഇനത്തിന്‍റെ പ്രത്യേകതയാണ്. പത്ത് മാസം കൊണ്ട് ഇവയുടെ ഭാരം ശരാശരി മൂന്നിരട്ടി വര്‍ധിക്കും. പരമാവധി രണ്ട് വര്‍ഷം വരെ വളര്‍ത്തി മാംസാവശ്യത്തിന് കൈമാറാനാണ് മിക്ക കര്‍ഷകരും ഉദ്ദേശിക്കുന്നത്. താരതമ്യേന കന്നുകാലി വളര്‍ത്തലിനെക്കാള്‍ ചെലവ് കുറവാണ് പോത്ത് കൃഷിക്ക്.

കഞ്ഞി വെള്ളവും പച്ചപ്പുല്ലുമാണ് കൂടുതലായും ആഹാരമായി നല്‍കുന്നത്. വെള്ളം കെട്ടി നില്‍ക്കുന്ന ചതുപ്പുനിലങ്ങള്‍, തെങ്ങില്‍ തോപ്പുകള്‍ എന്നിവ കൂടുതല്‍ ഉള്ളതിനാല്‍ പൻമനയുടെ ഭൂ പ്രകൃതിയും പോത്ത് വളര്‍ത്തലിന് അനുയോജ്യമാണ്. കൂടുതല്‍ സമയം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഇവയ്ക്ക് വിരയ്ക്കുള്ള മരുന്ന് നല്‍കണം. ഇത് പഞ്ചായത്ത് മൃഗാശുപത്രിയില്‍ സൗജന്യമായി ലഭിക്കും.

പോത്തു വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം .ഷെമി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് മാമൂലയിൽ സേതുക്കുട്ടൻ അധ്യക്ഷനായി. കൊച്ചറ്റയിൽ റഷീന, സമദ്, രാജീവ് കുഞ്ഞു മണി, സുകന്യ, ഷംനാ റാഫി, ലിൻസി ലിയോൺ, പൻമന ബാലകൃഷ്ണൻ, അൻസർ, ഹൻസിയ, ഡോ: ലാലി എന്നിവർ പ്രസംഗിച്ചു.