കൊല്ലം: കേരളത്തിൽ ജോലി ലഭിക്കണമെങ്കിൽ സി പി എം നേതാക്കളുടെ മക്കളോ, ബന്ധുക്കളോ ആകണമെന്ന സ്ഥിതിയാണുള്ളതെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.
പിൻവാതിൽ നിയമനത്തിനും വിലകയറ്റത്തിനും എതിരെ യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ. കേരളീയരുടെ അന്നം മുട്ടിക്കുന്ന സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. സർവകലാശാലകളെ പോലും മാർക്സിസ്റ്റ് പാർട്ടി തങ്ങളുടെ മേച്ചിൽ സ്ഥലങ്ങളാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ അധ്യക്ഷത വഹിച്ച ധർണയിൽ യു ഡി എഫ് നേതാക്കളായ പി. രാജേന്ദ്രപ്രസാദ്, കെ എസ് വേണുഗോപാൽ, വാക്കനാട് രാധാകൃഷ്ണൻ, എം എം. നസീർ, അൻസറുദീൻ, ജി. രാജേന്ദ്രപ്രസാദ്, കുളക്കട രാജു, പ്രകാശ് മൈനാഗപ്പള്ളി, സജീവ് സോമരാജൻ, സലീം ബംഗ്ലാവിൽ, ചിരട്ടക്കോണം സുരേഷ്, രാജശേഖരൻപിള്ള, ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.