അഞ്ചല്‍ : കേരളം വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്നു മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമവും ചിറക് പദ്ധതിയും ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ വിദ്യാഭ്യാസ രീതി മനസിലാക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫിന്‍ലാന്‍ഡ് പ്രതിനിധികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പഠിക്കുന്നതിനും മനസിലാക്കുന്നതിനും എത്തിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതരുമായി ചര്‍ച്ച നടത്തുകയും അധ്യാപക പരിശീലനത്തില്‍ ഫിന്ലാന്ഡ്മായി സഹകരിച്ച് പുത്തന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വെസ്റ്റ് സ്കൂളില്‍ പഠിച്ച് ഉന്നത വിജയം നേടിയവര്‍, വിവിധ മേഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉള്‍പ്പടെ അറുനൂറോളം പേരെ ചടങ്ങില്‍ ആദരിച്ചു. സ്കൂൾ വെബ്സൈറ്റ് പ്രകാശനം, അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനം, സ്കൂൾ ഡയറി പ്രകാശനം, അക്ഷരജ്യോതി കൈയെഴുത്ത് മാസിക പ്രകാശനം എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, മുൻ മന്ത്രി കെ.രാജു, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഗോപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, ജില്ലാപഞ്ചായത്ത് അംഗം സി.അംബിക കുമാരി, സ്കൂള്‍ എസ്എംസി ചെയർമാൻ കെ.ബാബു പണിക്കർ, പിടിഎ പ്രസിഡന്റ് ജെ സുരേന്ദ്രൻ നായർ, പ്രിന്‍സിപ്പല്‍ ഡോ. സി മണി, പ്രഥമാധ്യപിക കെ.എസ് കലാദേവി, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.