അനിൽ കുമാറിന് യാത്രയയപ്പ് നൽകി
Saturday, January 28, 2023 10:42 PM IST
കൊല്ലം: സർവീസിൽ നിന്ന് വിരമിക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ജില്ലാ അസിസ്റ്റന്‍റ് നോഡൽ ഓഫീസർ എസ്ഐ പി.അനിൽ കുമാറിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ സിറ്റി കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ആദരവും നൽകി.
പോലീസ് ക്ലബിൽ നടന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എൽ. വിജയൻ അധ്യക്ഷത വഹിച്ചു.
സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ്, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. ബദറുദീൻ, അഡീഷണൽ എസ്പി സോണി ഉമ്മൻ കോശി, എസ്എസ്ബി ഡിവൈഎസ്പി സിനി ഡെന്നീസ്, സി- ബ്രാഞ്ച് എസിപി സക്കറിയ മാത്യു, സ്പെഷൽ ബ്രാഞ്ച് എസിപി ഡോ.ആർ. ജോസ്, സംഘടനാ ഭാരവാഹികളായ ആർ. പ്രശാന്ത്, എസ്.ആർ. ഷിനോദാസ്, കെ. സുനി, എസ്.ഷൈജു, ആർ. ജയകുമാർ, എസ്. ഷനീർ, പി. ലാലു എന്നിവർ പ്രസംഗിച്ചു.
1993 മുതൽ 98 വരെ അനിൽ കുമാറിന്‍റെ സേവനം കെഐപി മൂന്നാം ബറ്റാലിയനിലായിരുന്നു. തുടർന്ന് കൊല്ലം ഏആർ ക്യാമ്പ്, ജില്ലയിലെ വിവിധ സ്റ്റേഷനുകൾ, യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു.
2003-04 ൽ പോലീസ് അസോസിയേഷൻ സെക്രട്ടറി, 2005-06 ൽ സംസ്ഥാന നിർവാഹക സമിതിയംഗം, 2007 - 08ൽ ജില്ലാ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
2016 - മുതൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.
2010-ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ 65 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പരവൂർ ജനമൈത്രീ മോഡൽ ഇംഗ്ലീഷിൽ വിശദീകരിച്ച് മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
പാരലൽ കോളജിൽ വിദ്യാർഥികളുടെ പ്രിയങ്കരനായ അധ്യാപകനായിരുന്ന അനിൽ കുമാർ കേരളത്തിന്‍റെ അഭിമാനമായ കുട്ടിപ്പോലീസിന് ക്ലാസുകളിലൂടെ ഒട്ടേറെ അറിവുകൾ പകർന്ന് നൽകിയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്.