പോലീസിനെ ആക്രമിച്ച പ്രതി റിമാൻഡിൽ
Tuesday, February 7, 2023 11:16 PM IST
പുനലൂർ: മദ്യപിച്ചു വാഹനം ഓടിച്ചതിന് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തയാൾ സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. വൈകുന്നേരം 6.45ഓടെ വാളക്കോട് എച്ച്എസ് വാർഡിൽ ദർഭവിള വീട്ടിൽ ഷാൻ (30) എന്നയാളെ പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിൽ മദ്യപിച്ച് ബൈക്ക്് ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതറിഞ്ഞു ഇയാളുടെ ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അവരുമായി സംസാരിച്ചു നിൽക്കവേ ഇയാൾ ഇയാളുടെ ഭാര്യയെ ഉപദ്രവിച്ചു.
ഇതു കണ്ട പോലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചപ്പോൾ ആണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തത്. തുടർന്ന് മറ്റ് ഉദ്യോഗസ്ഥരും ഭാര്യയും അമ്മയും ചേർന്ന് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ അരുൺ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഉടനെ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.
തുടർന്ന് പുനലൂർ പോലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, എഎസ്ഐ ജോസ് ആൽഫ്രഡ്, സിപിഒ മാരായ വിഷ്ണു, രജിത് കുമാർ, ഗിരീഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.