ആർപിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ച ലഹരിസംഘം റിമാൻഡിൽ
Sunday, September 25, 2022 10:48 PM IST
തിരുവല്ല: ശനിയാഴ്ച വൈകുന്നേരം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ സംഘം റിമാൻഡിലായി. പ്ലാറ്റ്ഫോമിൽ ബഹളം ഉണ്ടാക്കുകയും സ്റ്റേഷൻ മാനേജരുടെ മുറിയിൽ അതിക്രമിച്ചുകയറുകയും ചെയ്ത സംഘത്തെ തടയാനെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു.
റെയിൽവേ പോലീസ് ഹെഡ്കോൺസ്റ്റബിൾ കെ.പി. ശാന്തറാവുവിന്‍റെ തലയ്ക്കാണ് സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. ആർപിഎഫിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. തുടർന്ന് തിരുവല്ല പോലീസിൽ വിവരം അറിയിക്കുകയും കൂടുതൽ പോലീസെത്തി സംഘത്തെ പിടികൂടുകയുമായിരുന്നു.
ലഹരിക്കടിമകളായിരുന്നു സംഘമെന്നു പോലീസ് പറഞ്ഞു. സ്റ്റേഷനു വെളിയിൽ കിടന്ന ഓട്ടോറിക്ഷായുടെ ഗ്ലാസും സംഘം അടിച്ചു പൊട്ടിച്ചു. ആലപ്പുഴ ചമ്പക്കുളം അയ്യൻകരി വീട്ടിൽ അജി (32), മഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽതാഴെ വീട്ടിൽ ശ്രീജിത്ത് (ലിജിൻ - 32) എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
പോലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേരെ സംഭവ സ്ഥലത്തുനിന്നു പിടികൂടി. സംഭവ സ്ഥലത്തുനിന്നു മുങ്ങിയ ഒരു ഒരാളെ പിന്നീട് ടിഎംഎം ആശുപത്രിക്കു സമീപം രാമൻചിറയിലേക്കുള്ള റോഡിൽ പോലീസ് ഓടിച്ചിട്ടു പിടികൂടി. തലയ്ക്കു പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.