കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; ബേസ് ആശുപത്രിയായി പത്തനംതിട്ട തുടരും
Tuesday, September 27, 2022 10:41 PM IST
പത്തനംതിട്ട: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇക്കൊല്ലംതന്നെ നൂറ് സീറ്റുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് അനുമതി ആയെങ്കിലും ആശുപത്രിയും മറ്റ് സൗകര്യങ്ങളും താത്കാലിക സംവിധാനത്തിലാകും. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണസജ്ജമല്ലാത്തതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ബേസ് ആശുപത്രിയായി നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഇതിനാവശ്യമായ ഉത്തരവ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നല്‍കിയിരുന്നു. ഇലന്തൂര്‍, ഏനാദിമംഗലം സിഎച്ച്‌സികളാകും മെഡിക്കല്‍ കോളജിന്‍റെ റൂറല്‍ സെന്‍ററുകളായി പ്രവര്‍ത്തിക്കുക.

അഖിലേന്ത്യ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമായെങ്കിലും വിദ്യാര്‍ഥി പ്രവേശനത്തിനു മുമ്പായി നിരവധി കടമ്പകളാണ് മെഡിക്കൽ കോളജിൽ കടക്കേണ്ടത്. മെഡിക്കൽ കോളജ് റോഡിന്‍റെ നിർമാണം അടക്കം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. ആശുപത്രി പൂർണസജ്ജമാകുന്നതിനു മുന്പായി കോന്നിയിൽ നിന്ന് മെഡിക്കൽ കോളജ് വരെയുള്ള 5.2 കിലോമീറ്റർ ദൂരം നാലുവരി പാതയായി വികസിപ്പിക്കണമെന്ന നിർദേശമുണ്ട്. നിലവിൽ മെഡിക്കൽ കോളജിൽ നിന്നു വട്ടമൺ വരെയുള്ള ഒരു കിലോമീറ്റർ‌ മാത്രമാണ് ഇത്തരത്തിൽ വികസിപ്പിച്ചിട്ടുള്ളത്. റോഡു വികസനം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.

13 ക്ലീനിക്കൽ
ഡിപ്പാർട്ട്മെന്‍റുകൾ

മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് 13 ക്ലീനിക്കൽ ഡിപ്പാർട്ട്മെന്‍റുകളാണ് ആരംഭിക്കുന്നത്. 60ൽപരം ഡോക്ടർമാരുടെ സേവനം ലഭ്യമാകും. പത്തനംതിട്ട ജനറൽ ആശുപത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കിയതോടെ ഇവിടെയുള്ള ഡോക്ടർമാരുടെ തസ്തികയും മാറിയിട്ടുണ്ട്. ആശുപത്രി സേവനം ഈ ഡോക്ടർമാരെ ഉപയോഗിച്ചാകും. കൂടാതെ മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിലും വേറെ ഡോക്ടർമാരുണ്ടാകും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകില്ലെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ക്ലാസുകളെടുക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഇതേ ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളജ് ആശുപത്രിയിലും ലഭ്യമാകും. ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്സിന്‍റെ പണികൾ പൂർത്തീകരിച്ചിട്ടില്ല. ഇത് പൂർത്തിയാകാൻ ഒരുവർഷമെങ്കിലും എടുത്തേക്കും. അതുവരെയുള്ള താമസസൗകര്യം സംബന്ധിച്ച് അനിശ്ചിതത്വം ഉള്ളതിനാൽ കോന്നിയിലേക്ക് നിർബന്ധപൂർവം നിയമനം നൽകേണ്ടിവരും.

ഹോസ്റ്റലിന്
ആശുപത്രി കെട്ടിടം പരിഗണനയിൽ

ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ക്ലാസുകള്‍ തുടങ്ങുമ്പോള്‍ എന്തായാലും കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഉറപ്പാക്കുമെന്നു കെ.യു. ജനീഷ് കുമര്‍എംഎല്‍എ പറഞ്ഞു.

ആശുപത്രി കെട്ടിടം സജ്ജമായിട്ടുള്ളതിനാൽ താത്കാലികമായി ഹോസ്റ്റൽ സൗകര്യം അവിടെ നൽകാനാകുമോയെന്നു പരിശോധിക്കുന്നുണ്ട്. നൂറ് കുട്ടികൾക്കുള്ള താമസസൗകര്യം ആശുപത്രിയിൽ ക്രമീകരിക്കാനാകും.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തിചികിത്സ വിഭാഗം നേരത്തെ ഉദ്ഘാടനം ചെയ്തതാണെങ്കിലും പരിമിതമായി മാത്രമേ ഇപ്പോള്‍ ഐപി പ്രവര്‍ത്തിക്കുന്നുള്ളൂ.

100 കിടക്കകള്‍ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രൻ പറഞ്ഞു. 270 കിടക്കകളുടെ സൗകര്യമാണ് ആശുപത്രിയില്‍ ആദ്യഘട്ടത്തില്‍ ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണസജ്ജമാകണമെങ്കില്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം പൂര്‍ത്തിയാകണം.

കാഷ്വാലിറ്റി, രക്തബാങ്ക്, മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സംവിധാനം എന്നിവയും പൂർണസജ്ജമാകണം. പല ഉപകരണങ്ങളും എത്തിച്ചേരുന്നതേയുള്ളൂ. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളാണ് സജ്ജമാക്കുന്നത്. മെഡിക്കല്‍ കോളജ് ആരംഭിച്ചാലും രണ്ടുവര്‍ഷത്തിനുള്ളില്‍ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിക്കണമെന്നാണ് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന.