ബസുമില്ല, ട്രെയിനുമില്ല; മലബാർ യാത്രക്കാർ ദുരിതത്തിൽ
Monday, October 3, 2022 10:45 PM IST
പത്തനംതിട്ട: മലബാർ മേഖലയിൽനിന്നുള്ള രാത്രികാല തീവണ്ടികൾക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നതായി പരാതി. മലബാർ മേഖലയിലേക്കും തിരികെയും കെഎസ്ആർടിസി നടത്തിവന്ന രാത്രികാല ബസ് സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ബസും തീവണ്ടിയും ഒരേപോലെ നിലച്ചതോടെ പത്തനംതിട്ട ജില്ലയിലെ മലബാർ യാത്രികർ ദുരിതത്തിലായി.
കോവിഡിനോടനുബന്ധിച്ച് നിർത്തിവച്ച കെഎസ്ആർടിസി ബസുകളാണ് ഇനിയും പുനഃസ്ഥാപിക്കാത്തത്. കോവിഡ്കാലത്ത് വെട്ടിക്കുറച്ച സ്റ്റോപ്പുകളാണ് റെയിൽവേയും പുനഃസ്ഥാപിക്കാത്തത്. രാത്രിയാത്രക്കാരാണ് മലബാർ മേഖലയിലേക്കും തിരികെയും ഏറെയുള്ളത്. ആഴ്ചയുടെ അവസാനത്തിലും ആരംഭത്തിലുമാണ് തിരക്ക് ഏറുന്നത്.
മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഇല്ലാതാക്കി
രാത്രിയിൽ മലബാർ മേഖലയിൽ നിന്നുവരുന്ന മൂന്ന് തീവണ്ടികൾക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളായുണ്ടായിരുന്ന സ്റ്റോപ്പാണ് എടുത്തുകളഞ്ഞത്. മംഗലാപുരം-തിരുവനന്തപുരം (ട്രെയിൻ നന്പർ 16348), നിലന്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350), മധുര, പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) എന്നീ തീവണ്ടികൾക്കാണ് കോവിഡിനുശേഷം സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തത്. ഇതിൽ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന്‍റെ സ്റ്റോപ്പാണ് ആദ്യം നിർത്തിയത്. പിന്നാലെ മറ്റു രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പുകളും ഇല്ലാതാക്കി. രാത്രി ഒന്നിനും 3.30നും ഇടയിലാണ് ഈ ട്രെയിനുകൾ തിരുവല്ല വഴി കടന്നുപോകുന്നത്. മലബാർ മേഖലയിൽനിന്നു നിരവധി യാത്രക്കാരാണ് ഈ ട്രെയിനുകളിൽ തിരുവല്ല ഭാഗത്തേക്ക് യാത്ര ചെയ്യുന്നത്. ഇവരിപ്പോൾ കോട്ടയത്തോ ചെങ്ങന്നൂരോ ഇറങ്ങേണ്ട സാഹചര്യമാണ്. രാത്രിയിൽ വിദൂരത്തിലുള്ള സ്റ്റേഷനുകളിൽ ഇറങ്ങുന്നവർ നേരം പുലരുന്നതുവരെ അവിടെ കാത്തിരിക്കണം. എറണാകുളം-കോട്ടയം-കായംകുളം പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ ട്രെയിനുകൾക്ക് വേഗം വർധിച്ചിട്ടുണ്ട്. സമയത്തിനു മുന്പേ പല ട്രെയിനുകളും ഓടിയെത്തുന്പോൾ സ്റ്റേഷനുകളിൽ പിടിച്ചിട്ടാണ് സമയം കളയുന്നത്. ഇതിനിടെയിലാണ് ചങ്ങനാശേരിയിലും തിരുവല്ലയിലും സ്റ്റോപ്പുകൾ എടുത്തുകളഞ്ഞത്. പുലർച്ചെ തിരുവനന്തപുരത്തെത്തേണ്ട യാത്രക്കാരും ആശ്രയിച്ചിരുന്ന തീവണ്ടികളാണിവ. സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതിന് എംപിമാരായ ആന്‍റോ ആന്‍റണിയും കൊടിക്കുന്നിൽ സുരേഷും പലതവണ റെയിൽവേ മന്ത്രാലയത്തിനു കത്തു നൽകിയതാണ്. എന്നാൽ രാത്രിവണ്ടികളുടെ സ്റ്റോപ്പുകൾ കൂടുന്നത് നഷ്ടമാണെന്ന അഭിപ്രായമാണ് റെയിൽവേയ്ക്കുള്ളത്. ഈ ട്രെയിനുകളുടെയെല്ലാം വടക്കോട്ടുള്ള യാത്രയിൽ തിരുവല്ലയിലും ചങ്ങനാശേരിയിലുമൊക്കെ സ്റ്റോപ്പ് നിലനിൽക്കുന്നുമുണ്ട്.
പത്തനംതിട്ട-വഴിക്കടവ്
ബസും പുനരാരംഭിച്ചില്ല
കെഎസ്ആർടിസിക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുത്തിരുന്ന പത്തനംതിട്ട-വഴിക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് കോവിഡിനുശേഷം പുനരാരംഭിച്ചിട്ടില്ല. രാത്രി എട്ടിനു പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ടിരുന്ന ബസ് രാവിലെ വഴിക്കടവിലെത്തുകയും അവിടെനിന്ന് പകൽ പുറപ്പെട്ട് വൈകുന്നേരം പത്തനംതിട്ടയിലെത്തിയിരുന്നതുമാണ്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിൽനിന്നു നിരവധി മലബാർ യാത്രക്കാരാണ് ഈ ബസിനെ ആശ്രയിച്ചു വന്നിരുന്നത്. വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന ബസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി തയാറാകുന്നില്ല. മന്ത്രിമാർ അടക്കമുള്ളവർ ഇടപെട്ടിട്ടും സർവീസ് തുടങ്ങാൻ വൈകുന്നതിനു പിന്നിൽ കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെ ദുർവാശിയാണെന്നു പറയുന്നു. മലബാർ മേഖലയിലേക്കുള്ള യാത്രാത്തിരക്കിന് ഒരുപരിധിവരെ ഈ സർവീസ് ആശ്വാസമായിരുന്നു.
കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന ഒട്ടുമിക്ക ദീർഘദൂര ബസുകളും പുനരാരംഭിച്ചപ്പോഴും വഴിക്കടവ് ബസ് മാത്രം തുടങ്ങാൻ അധികൃതർ അലംഭാവം കാട്ടിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം.