കൂട്ടാളിക്കെതിരേ പീഡനത്തിനും കേസ്
Wednesday, November 30, 2022 10:58 PM IST
സാന്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങിയ യുവതി കുറ്റകൃത്യത്തിൽ തന്‍റെ കൂട്ടാളിയായിരുന്ന മനുവിനെതിരേ പീഡനത്തിനു നേരത്തെ പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ മൊഴിനൽകി ബലാൽസംഗത്തിനും നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചതിനും മറ്റും കേസെടുപ്പിച്ചിരുന്നു. അതിന്‍റെ അന്വേഷണം നടന്നുവരികയാണ്. ഇവർ തമ്മിലുള്ള സൗഹൃദം തെറ്റിപ്പിരിഞ്ഞതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതെന്നു പറയുന്നു.
കേസ് റദ്ദു ചെയ്യുന്നതിന് മനു ഹൈക്കോടതിയിൽ ഹർജി നൽകിയതിനെതുടർന്ന്mഅറസ്റ്റ് നടപടികൾ തത്കാലം നിർത്തിവയ്ക്കാൻ കോടതി പോലീസിനോട് നിർദേശിച്ചിരുന്നു. സാന്പത്തിക തട്ടിപ്പിൽ മനുവിന്‍റെ പങ്ക് വെളിവായതിനെത്തുടർന്ന് അന്വേഷണസംഘം ഇയാൾക്കായി വലവിരിച്ചിരുന്നു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തെളിവ് ശേഖരിക്കുന്നതിന് യുവതിക്ക് അക്കൗണ്ടുള്ള മല്ലപ്പള്ളിയിലെ ബാങ്കിൽനിന്നു ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കി പരിശോധിച്ചു. കവ‍ർന്നെടുത്ത പണം സ്വന്തം ആവശ്യങ്ങൾക്കും സുഹൃത്ത് മനുവിനു വേണ്ടി ചെലവഴിച്ചുവെന്നുമാണു മൊഴി.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്‍റെ നിർദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് നേതൃത്വം നൽകിയ അന്വേഷണത്തിൽ എസ്ഐ സുരേന്ദ്രൻ, എഎസ്ഐ മനോജ്, സിപിഒമാരായ ജിബിൻ ദാസ്, ശരണ്യ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.