ഹലാല്‍ ആടു വളര്‍ത്തല്‍ പദ്ധതി! വ്യാപാരിക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
Saturday, December 3, 2022 11:25 PM IST
പത്തനംതിട്ട: ഹലാല്‍ മാര്‍ഗത്തിലെ ആട്‌ വളര്‍ത്തലിലൂടെ വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത സംഭവത്തില്‍ ജില്ലയില്‍ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി കാണിച്ച് ജില്ലയില്‍ ആദ്യം പോലീസിനു ലഭിക്കുന്ന പരാതിയാണ് ഇത്. മലപ്പുറം തിരൂരങ്ങാടി കരിപ്പറമ്പ് കാവുങ്ങല്‍ കെ.വി. സെലിക് (43), മലപ്പുറം എടവണ്ണ മണക്കാട്ടുപറമ്പ് കുന്നുമ്മല്‍ റിയാസ് ബാബു (40) എന്നിവർക്കെതിരേയാണ് വ്യാപാരി പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പേരില്‍ നിലവില്‍ മലപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ ബിസിനസ് വിപുലീകരണമെന്ന പേരിൽ കോടികളുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുള്ളതായി പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തി.

ജില്ലയില്‍ അടൂര്‍, കോട്ടമുകള്‍ എന്നിവിടങ്ങളിലുള്ള വ്യാപാരികളടക്കമുള്ളവര്‍ക്കും പണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്. മലപ്പുറം അരീക്കോടിന് സമീപം ഊര്‍ങ്ങാട്ടിരിയിലുള്ള ഹലാല്‍ ഗോട് ഫാം എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. 5000 രൂപയാണ് ഒരു ഓഹരിയുടെ വിലയായി സംഘം വാങ്ങിയിരുന്നത്. മാസാവസാനം ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

പണം നിക്ഷേപിച്ചവര്‍ക്ക് തുടക്കത്തില്‍ നിക്ഷേപത്തിന് അനുസരിച്ച് ലാഭവിഹിതം നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ നിക്ഷേപമെത്തിയതോടെയാണ് കബളിപ്പിക്കല്‍ തുടങ്ങിയത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പദ്ധതി വിശദീകരിച്ച് സന്ദേശമയച്ചാണ് ആളുകളെ ആദ്യം ആകര്‍ഷിച്ചത്. കോവിഡ് സമയത്തായിരുന്നു യൂ ട്യൂബ് വഴിയും മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയും പദ്ധതിയുമായി ആദ്യം സംഘം രംഗത്തെത്തിയത്. ഹലാല്‍ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കിയതോടെ പ്രവാസികളടക്കം വന്‍ തുക പദ്ധതിയിൽ നിക്ഷേപിച്ചതായി പറയുന്നു.

രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ആടുകളെ വാങ്ങി കണ്ടെയ്‌നര്‍ ലോറികളില്‍ കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും ആട്ടിറച്ചി മാര്‍ക്കറ്റുകളിലേക്ക് മാംസം സപ്ലൈ ചെയ്യുന്ന ഏറ്റവും വലിയ ഡീലറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അതിലേക്ക് പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ വഴി നിരന്തരം പരസ്യങ്ങള്‍ ചെയ്തിരുന്നു.

ഒക്ടോബര്‍ 23 വരെ ഇവര്‍ നിക്ഷേപകരുമായി നേരിട്ടും ഫോണ്‍ വഴിയും നിക്ഷേപക കൂട്ടായ്മയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയും പ്രതികരിച്ചിരുന്നു. അതിനുശേഷം യാതൊരുവിധ ബന്ധപ്പെടലുകളും ഇല്ലാത്തതിനാല്‍ നിക്ഷേപകരുടെ അന്വഷണത്തിലാണ് തട്ടിപ്പ് പുറത്തു വരുന്നത്.