ക്ഷീരമേഖലയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി
Saturday, December 3, 2022 11:30 PM IST
പത്തനംതിട്ട: മൃഗാശുപത്രികളുടെ സേവനം കാര്യക്ഷമമായി ക്ഷീരമേഖലയ്ക്കു ലഭിക്കുന്നില്ലെന്ന് സമഗ്ര ക്ഷീരകര്‍ഷകസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനത്തിനായി ബന്ധപ്പെട്ടാല്‍ പലപ്പോഴും യഥാസമയം എത്താറില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ അവ പുറത്തുനിന്നു വാങ്ങേണ്ടി വരുന്നു. സ്വകാര്യ മേഖലയില്‍ അടുത്ത കാലത്ത് കുറിയന്നൂരില്‍ ആരംഭിച്ച ആശുപത്രിയെ ജില്ലയിലെ കര്‍ഷകരിൽ നല്ലൊരു പങ്കും ആശ്രയിച്ചു വരികയാണ്. കന്നുകാലികള്‍ക്ക് മൈക്രോ ചിപ്പ് ടാഗുകള്‍ ഘടിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും ഇതേവരെ നടപ്പായില്ല. ഇപ്പോഴും പഴയരീതിയിലുള്ള ടാഗുകളാണ് ഉപയോഗിക്കുന്നത്. കാലിത്തീറ്റയുടെ വില നിയന്ത്രിക്കാനും ഗുണമേന്‍മ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.

പാൽ വിലയിലുണ്ടായ വർധനയെയും കർഷകർക്ക് ഇതിലൂടെ ന്യായമായ വിഹിതം ലഭിക്കുന്നതിനെയും സംഘടന സ്വാഗതം ചെയ്തു. എന്നാൽ ഈ സന്ദർഭം മുതലെടുത്ത് കാലിത്തീറ്റയ്ക്ക് ഇനിയൊരു വില വർധന അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. സമഗ്ര ക്ഷീരകര്‍ഷകസംഘം ഭാരവാഹികളായ പ്രസാദ് ആനന്ദഭവന്‍, സുജി ബേബി, പ്രകാശ് പന്തളം, അലക്‌സ് ശാമുവേല്‍, സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.