നടപ്പാതകളിലെ പാചകവും വില്പനയും തടഞ്ഞ് പത്തനംതിട്ട നഗരസഭ! ഒഴിപ്പിക്കൽ തുടങ്ങി
Tuesday, January 24, 2023 12:32 AM IST
പത്തനംതിട്ട: നഗര മധ്യത്തിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ പരിശോധനയും നടപടികളും ആരംഭിച്ചു. നഗരസഭയിലെ എൻജിനിയറിംഗ്, റവന്യൂ, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം നഗരത്തിൽ തീപിടിത്തത്തിന് ഇടയാക്കിയ കടയിൽ അപകടകരമായ രീതിയിലാണ് പാചകം ചെയ്തിരുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലവസ്ഥയും കടകൾക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വൻ ദുരന്തം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കാൽനടയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകൾ, ബോർഡുകൾ ഉൾപ്പടെ എല്ലാ സാധനങ്ങളും നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.

നഗരസഭാ ഓഫീസ് മുതൽ സെൻട്രൽ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ആദ്യഘട്ട പരിശോധന നടത്തി. മുൻകൂർ നോട്ടീസ് നൽകിയിട്ടും നിയമ ലംഘനം തുടർന്ന സ്ഥാപനങ്ങളിൽ തത്സമയം നടപടി സ്വീകരിച്ചു. മറ്റുള്ളവയ്ക്ക് നോട്ടീസ് നൽകിത്തുടങ്ങി.
നഗരത്തിലെ ഹോട്ടലുകളടക്കം രാത്രികാല ഭക്ഷണ വിതരണത്തിനായി കൗണ്ടറുകൾ റോഡിലേക്കും നടപ്പാതകളിലേക്കും ഇറക്കിയിട്ടുണ്ട്.

സന്ധ്യ മയങ്ങിയാൽ പാചകവും വില്പനയും കടകൾക്കു മുന്പിലാണ്. ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.