വിതരണം മലിനജലം, ഇതെങ്ങനെ കുടിക്കും?
Saturday, March 18, 2023 10:37 PM IST
പുല്ലാട്: കുടിവെള്ള പദ്ധതിയുണ്ടെങ്കിലും മലിനജലം കുടിക്കാൻ വിധിക്കപ്പെട്ടവരാണ് ആന്താലിമൺ നിവാസികൾ. കോയിപ്രം ഗ്രാമപഞ്ചായത്ത് നാലാംവാർഡിലെ ആന്താലിമൺ കോളനി പ്രദേശത്തെ നൂറിൽപരം കുടുംബങ്ങളും സമീപവാർഡിലെ ചുഴികുന്നിൽ കോളനി നിവാസികളും ആശ്രയിക്കുന്ന പദ്ധതിയാണിത്. 2014ലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ.പി.ജെ. കുര്യന്‍റെ പ്രാദേശിക വികസന പദ്ധതിയിൽനിന്നുള്ള 10.35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കുവൻകുഴി കുളത്തിൽ പ്രത്യേകമായി കുഴിച്ച കിണറിൽനിന്ന് ആന്താലിമൺ കുന്നിന്‍റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്കു വെള്ളം പന്പ് ചെയ്യും.

അവിടെനിന്നു ജലവിതരണം നടത്താനാണ് പദ്ധതി. ഇതിനായി കോളനിയിലെ വിവിധ ഭാഗങ്ങളിൽ വാട്ടർ കണക്ഷനുകളും ടാപ്പുകളും സ്ഥാപിച്ചു. എന്നാൽ, ജലശുദ്ധീകരണ സംവിധാനങ്ങൾ മാത്രമുണ്ടായില്ല.

മാലിന്യം കലരുന്നു

ജലവിതരണ പദ്ധതിയുടെ സ്രോതസ് മലിനപ്പെടുന്നതാണ് പ്രധാന പ്രശ്നം. മലിനജലമാണ് കുളത്തിലേക്ക് ഒഴുകിയെത്തുന്നത്. കുളത്തിന്‍റെ ഒരു ഭാഗത്തെ കിണറ്റിൽനിന്നാണ് കുടിവെള്ള പദ്ധതിക്കുവേണ്ടി വെള്ളം എടുക്കുന്നത്.

മഴക്കാലത്തു മാലിന്യങ്ങൾ ഒഴുകിയെത്തുന്നു. വേനൽക്കാലമാകുന്പോൾ ആശ്രയിക്കാനായി ഈ വെള്ളം മാത്രമേ ഉള്ളൂവെന്നതിനാൽ മറ്റു മാർഗങ്ങളില്ലാതെ പ്രദേശവാസികൾക്കു ലഭ്യമാകുന്നത് ഈ മലിനജലം മാത്രമായിരിക്കും. മഴക്കാലമാകുന്പോൾ ആത്മാവുകവല- കുരിശുകവല റോഡിലൂടെയും കുവൻകുഴി- ചാലുവാതിൽ റോഡിലൂടെയും ആന്താലിമൺ- കുറവൻകുഴി റോഡിലൂടെയും ഒഴുകുന്ന ചെളിവെള്ളം പൂർണമായി കുളത്തിലേക്കാണ് എത്തുന്നത്.

അപകടമായി കോളിഫോം

ആന്താലിമണ്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന കിണറ്റിലും ജലാശയത്തിലും അപകടകരമായ രീതിയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കുളത്തിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലായിരുന്നു. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുന്ന തരത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മലിനജലം പമ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ആരോഗ്യവകുപ്പും നല്‍കിയിട്ടുള്ളത്.

ആത്മാവ് - കുരിശുകവല റോഡില്‍ പൊതുമരാമത്ത് വകുപ്പ് കലുങ്കിന്‍റെ ജലനിര്‍ഗമന മാര്‍ഗമായ തോട് കൈയേറി സമീപവാസികള്‍ ഉപയോഗിച്ചുവരുന്നതായി ആക്ഷേപമുണ്ട്. കലുങ്കിലെ വെള്ളം റോഡിലൂടെ ഒഴുകി സമീപത്തെ കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്ന കുളത്തിലേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട പരാതിയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.

ആരോഗ്യമന്ത്രി ഇടപെടണം

ആന്താലിമണ്‍ കുടിവെള്ള പദ്ധതിയെ സംബന്ധിച്ചു സ്ഥലം എംഎല്‍എകൂടിയായ ആരോഗ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ, മലിനീകരണ നിയന്ത്രണം, പൊതുമരാമത്ത് വകുപ്പുകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നടപടിയും കോയിപ്രം ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ചു ഗ്രാമസഭാ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചു വാര്‍ഷിക പദ്ധതി തയാറാക്കുകയും മതിയായ ഫണ്ടില്ലെന്ന പേരില്‍ പൊതുസമൂഹത്തെ അവഹേളിക്കുകയുമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും ചെയ്യുന്നത്.

ഫണ്ടില്ലെന്നു പറയുമ്പോള്‍തന്നെ തനതു വരുമാനത്തില്‍നിന്ന് 51 ലക്ഷം രൂപയാണ് ഇതര ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ചെലവഴിക്കുന്നത്.
വിഷയത്തില്‍ സ്ഥലം എംഎല്‍എകൂടിയായ ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു വീണ്ടും നിവേദനം നല്‍കിയിട്ടുണ്ട്.

- രാജു കുഴിക്കാല
സിപിഐ കുറവന്‍കുഴി ബ്രാഞ്ച് സെക്രട്ടറി

കുളം പുനരുദ്ധരിക്കാൻ ഫണ്ടില്ല

കുറവൻകുഴി കുളത്തിനു നിർമിച്ചിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ ചെളിവെള്ളം പൂർണമായി കുളത്തിലേക്കുതന്നെ ഒഴുകാൻ തുടങ്ങി. വർഷങ്ങളായി മലിനപ്പെട്ടു കിടക്കുന്ന കുളം പുനരുദ്ധരിക്കുന്നതിനാവശ്യമായ ഫണ്ട് ത്രിതല പഞ്ചായത്തുകളിൽനിന്ന് ഏഴു വർഷമായി ലഭിക്കുന്നില്ല. കുളത്തിനു ചുറ്റുമുള്ള കൽക്കെട്ട് പുനർനിർമിക്കാത്തതു കാരണം ഇതിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന അങ്കണവാടി കെട്ടിടവും അപകടാവസ്ഥയിലാണ്.

കുളത്തിന്‍റെ കൽക്കെട്ട് പുനർനിർമിക്കേണ്ട സാഹചര്യം പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമാണ പ്രക്രിയയ്ക്കു പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത് 5.30 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെ കരട് പദ്ധതി രേഖയിൽ പദ്ധതി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതുണ്ടായില്ല. പഞ്ചായത്ത് ഫണ്ട് മാത്രം ഉപയോഗിച്ചു പദ്ധതി പൂർത്തീകരിക്കാനാകില്ല. കുളത്തിന്‍റെ പുനരുദ്ധാരണ പദ്ധതിക്കു സർക്കാർ സഹായം കൂടിയേതീരൂ.

- റെനി രാജു കുഴിക്കാല
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് (വാർഡംഗം).