സിനിമ തിയറ്ററിലെ സംഘര്‍ഷം: മുഖ്യപ്രതി പിടിയില്‍
Sunday, September 24, 2023 11:35 PM IST
തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തിയറ്ററിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മൂന്നു പേരെ വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് പുളിക്കീഴ് പോലീസിന്‍റെ പിടിയിലായി. കടപ്ര വളഞ്ഞവട്ടം കൂരാലില്‍ നിഷാദാ ( കൊച്ചുമോന്‍- 35) ണ് പിടിയിലായത്്.

കടപ്ര ഗ്രാന്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസില്‍ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യന്‍, ജയസൂര്യ എന്നിവരെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. സിനിമ കാണുന്നതിനിടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വാക്കിലെത്തിയതോടെ തിയറ്റര്‍ ജീവനക്കാര്‍ ചേര്‍ന്ന് ഇരു സംഘങ്ങളെയും തിയറ്ററില്‍നിന്നു പുറത്താക്കി.

തുടര്‍ന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പോയ പരുമല സ്വദശികളെ പിന്തുടര്‍ന്ന നിഷാദും ചെങ്ങന്നൂര്‍ പാണ്ടനാട് നോര്‍ത്ത് മുറിയായിക്കരയില്‍ കൂട്ടുമ്മത്തറ വീട്ടില്‍ ശ്രുതീഷും ചേര്‍ന്ന് മൂവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പോലീസ് എത്തും മുമ്പ് ഇരുവരും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവശേഷം ഒളിവില്‍ പോയ ശ്രുതീഷിനെയും ചെങ്ങന്നൂരിലെ ലോഡ്ജില്‍ ഒളിത്താവളം ഒരുക്കി നല്‍കിയ ചെങ്ങന്നൂര്‍ സ്വദേശി സുജിത്ത് കൃഷ്ണനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.