പത്തനംതിട്ട: കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നവർക്കെതിരെ നടപടിയെടുത്തു തുടങ്ങിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് റിബലായി മത്സരിക്കുന്ന ബെന്നി പുത്തന്‍പുയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാര്‍ഡുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്ന കെ. വിജയന് (വിനോദ് ഭവനം, തലച്ചിറ), റ്റി.കെ തുളസീദാസ് (തുളസീഭവനം, കവിയൂര്‍), നിഷാ ബീഗം (ചിറ്റൂര്‍ , പത്തനംതിട്ട), ആമിന ഹൈദരാലി (വാര്‍ഡ് 21 പത്തനംതിട്ട മുനിസിപ്പാലിറ്റി), കെ.ആര്. അരവിന്ദാക്ഷന് നായര്‍ (വാര്‍ഡ് 16 പത്തനംതിട്ട മുനിസിപ്പാലിറ്റി), അജേഷ് കോയിക്കല്‍ (വാര്‍ഡ് 16 പത്തനംതിട്ട മുനിസിപ്പാലിറ്റി), ഇന്ദിരാ ഗോപിനാഥ്, ജിനുമോള്‍ വർഗീസ് (കുടിലില്‍ ), ഇസ്മായില്‍ റാവുത്തര്‍ (പടുതോട്) വി.കെ കുര്യന് (തുമ്പമണ്‍ നോര്‍ത്ത്), പി.റ്റി. രാജു (പെരുനാട്), ദിനേശ് ബി നായര്‍ (കളപ്പുരയ്ക്കല്‍, മുണ്ടുകോട്ടക്കല്‍), ഇന്ദിരാ ഗോപിനാഥ് (ഗോപീവിലാസം, പുല്ലൂപ്രം), കെ.കെ. ഷാജി (കനകവിലാസം, പൊങ്ങലടി), രാധാമണി സുധാകരന് (അമ്മകണ്ടത്തിനാല്‍, മാത്തൂര്‍), രഞ്ചന്‍ മാത്യു(പുത്തന്‍പുരയ്ക്കല്‍, ചെന്നീര്‍ക്കര) എന്നിവരെ ആദ്യപട്ടികയിൽ ആറുവർഷത്തേക്കു കോൺഗ്രസിൽ നിന്നു പുറത്താക്കി. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥികള്‍ക്കെതിരെ മത്സരിക്കുന്നവരും പാര്‍ട്ടി അംഗത്വമുള്ളവരു മായ മുഴുവന്‍ റിബലുകളെയും പുറത്താക്കിവരികയാണെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.