മുറിഞ്ഞ കാലാൽ മോഹിനിയാട്ടമാടി ദേവിക ദീപക്
Wednesday, November 30, 2022 10:53 PM IST
പ്രവാസിയായിരുന്ന ദീപകിന് ഭാര്യ ദിവ്യയെ അപകടത്തിൽ നഷ്ടമായത് മകൾ ദേവികയ്ക്ക് 14 മാസം പ്രായമുള്ളപ്പോൾ. അന്നത്തെ അപകടത്തിൽ അമ്മയെ മാത്രമല്ല ദേവികയ്ക്ക് സ്വന്തം കാൽപാദവും നഷ്ടമായി. ആഴമുള്ള മുറിവിന്‍റെ വേദന മാഞ്ഞുപോയെങ്കിലും പാദമറ്റ കാലിൽ ചിലങ്ക കെട്ടി ഗുരുവായൂരപ്പ കീർത്തനത്തിന് ചുവടു വച്ചാണ് മോഹിനിയാട്ടത്തിന് ദേവിക അരങ്ങിലെത്തിയത്. 
 കാലിന്‍റെ പരിമിതി ഏതെങ്കിലും വിധത്തിൽ പിന്നിലാകാൻ ഇടയാകാതെയാണ് ദേവിക മത്സരിച്ചത്. തന്‍റെ പരിമിതികൾക്ക് പ്രത്യേക പരിഗണന വേണ്ട. അങ്ങനെയാണ് ദേവിക ദീപക് യുവജനോത്സവത്തിൽ സാധാരണ പ്രതിഭകൾക്കൊപ്പം മത്സരിക്കാൻ എത്തിയത്. എ ഗ്രേഡിൽ ദേവിക മോഹിനിയാട്ടം കളിച്ചു. 
കായംകുളം സെന്‍റ് മേരീസിൽ ഏഴാം ക്ലാസിലാണ് ദേവിക പഠിക്കുന്നത്. ഒന്നാം ക്ലാസ് തുടങ്ങി നൃത്തം പരിശീലനം തുടങ്ങി. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. കലോത്സവമത്സരത്തിൽ ആദ്യമാണ്.  ഓച്ചിറയിലാണ് വീട്. അച്ഛമ്മ സരസ്വതിയമ്മയും തണലാ‌യി ദേവികയ്ക്കൊപ്പം എത്തി.