പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ തീക്ഷ്ണത നിറഞ്ഞ പ്രേഷിതൻ: മാര്‍ മാത്യു അറയ്ക്കല്‍
Saturday, December 3, 2022 10:59 PM IST
എടത്വ: കേരള അസീസി എന്നറിയപ്പെടുന്ന പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ തീക്ഷ്ണത നിറഞ്ഞ പ്രേഷിതാനായിരുന്നെന്ന് ബിഷപ് എമിരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ വിലക്കുകളും ഉച്ചനീചത്വങ്ങളും പാടേ ഉന്മൂലനം ചെയ്യുകയും ദളിതരോട് സുവിശേഷം പങ്കുവയ്ക്കുകയും രോഗികളെ സന്ദര്‍ശിക്കുകയും സഹായം എത്തിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബജീവിതം നയിക്കുന്നവര്‍ക്കും മാതൃകയാണ് പുത്തന്‍പറമ്പില്‍ തൊമ്മച്ചനെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കുടുംബജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകളാണ് തൊമ്മച്ചന്‍ കയറിയത്. വീരോജിതമായ ജീവിതം നയിച്ച വ്യക്തിയാണ് തൊമ്മച്ചന്‍. ഓരോ കുടുംബത്തിനും തൊമ്മച്ചന്‍റെ ജീവിതം പ്രചോദനമാണ്. കുടുംബത്തോടൊപ്പം താപസജീവിതം നയിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. മാമ്മോദീസാ സ്വീകരിച്ച ആര്‍ക്കും സ്വന്തമാക്കാവുന്നതാണ് സന്യാസ ജീവിതമെന്നും വൈദികര്‍ക്കും അല്‍മായര്‍ക്കും സന്യാസ ജീവിതം നയിക്കാമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.