ആ ദിനം മറക്കാനാവില്ലെന്നു ഡോക്ടർ, കണ്ണു തുടച്ച് സദസ്
Sunday, September 25, 2022 12:25 AM IST
കോട്ടയം: തന്‍റെ മകന്‍ മറ്റു മനുഷ്യരിലൂടെ ജീവിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹവും പ്രാര്‍ഥനയുമാണ് ഏഴു പേര്‍ക്കു രണ്ടാംജന്മം നല്കിയത്. രാജഗിരി ആശുപത്രിയിലെ ഡോ. ജേക്കബ് വര്‍ഗീസിന്‍റെ വാക്കുകള്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നിറഞ്ഞപ്പോള്‍ സദസിലും നൊന്പരം കലർന്ന നിശബ്ദത.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ സാന്നിധ്യം കുറയുന്ന അവസ്ഥയില്‍ മരണത്തിലേക്കു വഴുതിവീണ കളത്തിപ്പടി വീട്ടില്‍ സാജന്‍- ഷെറിന്‍ ദമ്പതികളുടെ മകന്‍ നേവിസ് സാജന്‍റെ അവയവങ്ങളാണ് ഏഴു പേരിലൂടെ ഈ ലോകത്തില്‍ ആ യുവാവിന്‍റെ സാന്നിധ്യമായി തുടരുന്നത്.

അബോധാവസ്ഥയിലുള്ള മകന്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആശുപത്രിയുടെ ഐസി യൂണിറ്റിന്‍റെ വാതിൽക്കൽനിന്ന അവർക്കു കേൾക്കാനായത് ഡോക്ടറുടെ ഞെട്ടിക്കുന്ന വാക്കുകൾ. മകൻ നഷ്ടപ്പെടുകയാണ്. പക്ഷേ, സാജന്‍ ഒന്നു ചോദിച്ചു: അവനെ ജീവിപ്പിച്ചുകൂടേ? സാജനും ഷെറിനും മക്കളായ ഏല്‍വിസ്, വിസ്മയ എന്നിവരോടും ചോദിച്ചു. അവന്‍റെ അവയവങ്ങൾ മറ്റുള്ളവർക്കു നൽകിയാൽ അവന്‍ അവരിലൂടെ ജീവിക്കുമെന്നു ഡോക്ടറും പറഞ്ഞു. ഹൃദയവും കരളും വൃക്കകളും കണ്ണുകളും എടുക്കാന്‍ തീരുമാനിച്ചു. കൈകള്‍ എടുക്കുന്ന കാര്യമായപ്പോള്‍ സാജന്‍ ഡോക്ടറോടു ഒന്നുചോദിച്ചു.

ക്രൈസ്തവ വിശ്വാസപ്രകാരം രണ്ടു കൈയും ഒരുമിച്ചു കുരിശുപിടിച്ചാണ് മൃതദേഹം കിടത്താറുള്ളത്. ഡോക്ടര്‍ സാവധാനം ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. നിങ്ങളുടെ കുടുംബത്തിന്‍റെ തീരുമാനമാണ് പ്രധാനം. സാജന്‍ ഷെറിനോടും മക്കളോടും ആലോചിച്ചു. തിരിച്ചുവന്നു പറഞ്ഞു. /ഡോക്ടര്‍ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതെല്ലാം പങ്കുവയ്ക്കാന്‍ തയാറാണ്.’സ്‌നേഹിതർക്കു വേണ്ടി സ്വന്തം ജീവന്‍ കൊടുക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്നു സാജനും കുടുംബവും ലോകത്തിനു കാണിച്ചു തരുകയായിരുന്നുവെന്നു ഡോ. ജേക്കബിന്‍റെ ഹൃദയം തൊടുന്ന വാക്കുകള്‍ സദസ് ശ്രദ്ധയോടെ കേട്ടിരുന്നു.