ഒളിഞ്ഞിരിക്കുന്ന അപകടമറിഞ്ഞില്ല; കുളിക്കാനിറങ്ങിയ ആൽബിൻ അപകടത്തിൽപ്പെട്ടു
Sunday, September 25, 2022 12:54 AM IST
ഏറ്റുമാനൂർ: പുറമേ ശാന്തമായൊഴുകുന്ന മീനച്ചിലാറ്റിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാനാകാതെ പോയതാണ് പേരൂർ വേണാട്ടുമാലി കടവിൽ കുളിക്കാനിറങ്ങിയ ആൽബിൻ സാം ഫിലിപ്പിനെ അപകടത്തിൽപ്പെടുത്തിയത്.

ഉൾപ്രദേശങ്ങളിലുള്ള കടവുകളിൽ കുളിക്കാനായി വിദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ എത്താറുണ്ട്. ഇവരിലേറെയും വിദ്യാർഥികളും യുവാക്കളുമാണ്. പുറമേ ശാന്തമെങ്കിലും മീനച്ചിലാറ്റിൽ കയങ്ങളും അടിയൊഴുക്കുമുണ്ട്. പരിചയ സമ്പന്നരായ നാട്ടുകാർക്ക് മാത്രമേ ഇതറിയൂ. ആൽബിൻ മുങ്ങിമരിച്ച വേണാട്ടുമാലിക്കടവ് ശാന്തമാണ്. കാര്യമായ അപകടങ്ങൾ ഇവിടെ മുമ്പ് ഉണ്ടായിട്ടില്ല.

അടുത്തകാലത്താണ് കടവ് സംരക്ഷിക്കാൻ ഇവിടെ കരിങ്കൽക്കെട്ട് നിർമിച്ചത്. കടവിനോടു ചേർന്ന് ആറ്റിൽ കുറെ ഭാഗത്തു മണൽ ചാക്ക് നിരത്തിയിരുന്നു. അതിനപ്പുറമുള്ള ഭാഗത്ത് ആഴക്കൂടുതലുണ്ട്. ആൽബിൻ അവിടെപെട്ടു പോകുകയായിരുന്നു. ആറ്റിൽ നീന്തിക്കൊണ്ടിരുന്ന സംഘത്തെ സമീപം ചൂണ്ടയിട്ടുകൊണ്ടിരുന്ന നാട്ടുകാർ കരയ്ക്കു കയറ്റാൻ ശ്രമിച്ചിരുന്നതായി അയൽവാസി വേണാട്ടുമാലിയിൽ സുകുമാരൻ നായർ പറഞ്ഞു.

അപകടം നടന്ന വേണാട്ടുമാലിക്കടവിനു സമീപമുള്ള പള്ളിക്കുന്ന് ഭാഗത്താണ് കഴിഞ്ഞ ഏപ്രിലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ കയത്തിൽപ്പെട്ടു മരിച്ചത്. അപരിചിതർ എത്തുമ്പോൾ നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടങ്കിലും ആരും അതു കാര്യമാക്കാറില്ല. അപകട മരണങ്ങൾ ഉണ്ടാകാനുള്ള കാരണമിതാണ്. ആറ്റിൽ പായൽ പടർന്ന് അതിൻെറ വേര് നൂലുപോലെ അടിത്തട്ടിലേക്ക് കിടക്കുന്നതാണ് നീന്തലിന് തടസമുണ്ടാക്കുന്നതെന്ന് സമീപവാസിയും കിടങ്ങൂർ എസ്ഐയുമായ മഠത്തിക്കുഴിയിൽ ഗോപകുമാർ പറഞ്ഞു.