ഏറ്റുമാനൂരിലെ കുരുക്കഴിയുന്നു
Monday, October 3, 2022 12:03 AM IST
കോട്ടയം: പട്ടിത്താനം-മണര്‍കാട് ബൈപാസിന്‍റെ അവസാനറീച്ചിന്‍റെയും നിര്‍മാണം പൂര്‍ത്തിയായി. ബൈപാസിന്‍റെ പറേകണ്ടം ജംഗ്ഷന്‍ മുതല്‍ പട്ടിത്താനം വരെയുള്ള അവസാന റീച്ചിലെ 1.8 കിലോമീറ്റര്‍ നീളം വരുന്ന റോഡിന്‍റെ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലുള്ള ടാറിംഗാണ് പൂര്‍ത്തീകരിച്ചത്.
എംസി റോഡിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യാനാവുന്ന പട്ടിത്താനം-പെരുന്തുരുത്തി ബൈപാസ് റോഡിന്‍റെ അവസാന റീച്ചാണു തുറന്നു കൊടുക്കുന്നത്. എംസി റോഡിലെ തിരക്ക് ഒഴിവാക്കി യാത്രചെയ്യാന്‍ വിഭാവനം ചെയ്ത റോഡ് 20 വര്‍ഷമായി എങ്ങുമെത്താതെ കിടക്കുകയായിരുന്നു. എംസി റോഡില്‍ പട്ടിത്താനം കവലയില്‍നിന്നാണ് ബൈപാസ് ആരംഭിക്കുന്നത്. മണര്‍കാട്, പുതുപ്പള്ളി, തെങ്ങണ വഴിയുള്ള ബൈപാസ് തിരുവല്ലയ്ക്കു മുമ്പ് പെരുന്തുരുത്തി കവലയില്‍വച്ചാണ് എംസി റോഡുമായി വീണ്ടും സംഗമിക്കുന്നത്. മണര്‍കാടുനിന്നു കെകെ റോഡിലേക്കും പ്രവേശിക്കാം. ജില്ലയിലെ പ്രധാന രണ്ടു റോഡുകളുമായി തിരക്കൊഴിവാക്കി സഞ്ചരിക്കാവുന്ന വഴി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഏറ്റുമാനൂര്‍ അടക്കമുള്ള നഗരങ്ങളിലെ തിരക്കിനു ചെറിയ തോതിലെങ്കിലും പരിഹാരമാകും. 13.30 കിലോമീറ്റര്‍ നീളം വരുന്ന റോഡിന്‍റെ മണര്‍കാട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഒന്നാം റീച്ചിന്‍റെ നിര്‍മാണം 2015ലും പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയിലെ പറേക്കണ്ടം വരെയുള്ള രണ്ടാം ഭാഗം 2019 ലും പൂര്‍ത്തീകരിച്ചിരുന്നു. അവസാനറീച്ചായ പട്ടിത്താനം വരെയുള്ള ഭാഗത്തിന് ഭൂമി പൂര്‍ണമായും ഉടമകള്‍ക്കു വില നല്‍കി ഏറ്റെടുത്ത് പുതിയ റോഡ് നിര്‍മിക്കുകയായിരുന്നു. 12.60 കോടി രൂപ ചെലവഴിച്ചാണ് അവസാനഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പറേകണ്ടം ജംഗ്ഷന്‍ മുതല്‍ പട്ടിത്താനം വരെയുള്ള റീച്ചിന്‍റെ റോഡില്‍ മാര്‍ക്കിംഗുകള്‍ രേഖപ്പെടുത്തുന്നതടക്കമുള്ള സുരക്ഷാപ്രവൃത്തികളാണ് ബാക്കിയുള്ളത്. പത്തുദിവസത്തിനുശേഷം ഈ നടപടികളും പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിനു തന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും.
റോഡ് തുറന്നുകൊടുക്കുന്നതോടെ കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി എംസി റോഡിലൂടെയുള്ള വാഹനയാത്ര സുഗമമാകും. പുതുപ്പള്ളി കവല മുതൽ പള്ളി വരെയും കവല മുതല്‍ കാഞ്ഞിരത്തുംമൂട് വരെയുള്ള പ്രദേശത്ത് റോഡിനു വീതി കുറവാണ്. പ്രദേശത്തെ റോഡിന് വീതി കൂട്ടി നിര്‍മാണം നടത്തിയാല്‍ മാത്രമേ യാത്ര സുഗമമാകൂ. സ്ഥലം എംഎല്‍എയും മന്ത്രിയുമായ മന്ത്രി വി.എന്‍. വാസവന്‍റെ ഇടപെടലുകളെത്തുടര്‍ന്നാണ് പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ചത്. എല്ലാ മാസവും നിര്‍മാണപ്രവൃത്തികള്‍ അവലോകനം ചെയ്തു നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തുകയും ചെയ്ത മന്ത്രി നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ റോഡ് തുറന്നുനല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.