യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യം
Monday, October 3, 2022 12:03 AM IST
ചങ്ങനാശേരി: സുഹൃത്ത് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്‍റെ തറ മാന്തി കുഴിച്ചിട്ട കൃത്യം വിശദീകരിക്കുമ്പോള്‍ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാര്‍. കൊലപാതകം നടത്തിയ രീതികളെല്ലാം മുത്തുകുമാര്‍ പോലീസിനോട് ഒരു കൂസലുംകൂടാതെയാണ് വിശദീകരിച്ചത്. ആലപ്പുഴയില്‍ പാതിരപ്പള്ളിയില്‍നിന്നു അറസ്റ്റ് ചെയ്ത ആര്യാട് മറ്റത്തില്‍ മുത്തുകുമാറി(53)നെ ഇന്നലെ ഉച്ചയോടെയാണ് ചങ്ങനാശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

വൈകുന്നേരം അഞ്ചോടെ പോലീസ് സംഘം മുത്തുകുമാറിനെ ബിന്ദുകുമാര്‍ കൊലചെയ്യപ്പെട്ട ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്‍റെ വാടക വീട്ടിലെത്തിച്ചു. ഇവിടെവച്ചാണ് മുത്തുകുമാര്‍ കൊലപാതക കൃത്യം ഒരു കഥ പോലെ വിശദീകരിച്ചത്. ബൈക്കില്‍ പൂവത്തുള്ള വീട്ടിലെത്തിയ ബിന്ദുകുമാറും മുത്തുകുമാറും മറ്റ് രണ്ടുപേരും ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. മൂവരും ചേര്‍ന്ന് ബിന്ദുകുമാറിനെ ക്രൂരമായി മര്‍ദിച്ചു.
മരണപ്പെട്ട ബിന്ദുകുമാറിനെ മൂവരും ചേര്‍ന്ന് വീടിനോടു ചേര്‍ന്നുള്ള ഷെഡിന്‍റെ തറതുരന്ന് കുഴിച്ചിട്ടതായും മുത്തുകുമാര്‍ വിശദീകരിച്ചു.

ബിന്ദുകുമാറുമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിലുണ്ടായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ്‌ചെയ്ത് ചോദ്യം ചെയ്താലെ കൊലപാതക കാരണങ്ങളും മറ്റും വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസിന്‍റെ ഭാഷ്യം. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനല്‍, എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൃത്യം നടന്ന പൂവത്തുള്ള മുത്തുകുമാറിന്‍റെ വീട്ടിലെത്തിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മണ്‍വെട്ടിയും കമ്പിപ്പാരയും സമീപ വീട്ടില്‍നിന്നും മുത്തുകുമാര്‍ പോലീസിനു കാട്ടിക്കൊടുത്തു. മൃതദേഹം മറവുചെയ്യാന്‍ സിമന്‍റ് വാങ്ങിയ തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള സിമന്‍റു കടയിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു.

ക്രൂരമര്‍ദനത്തില്‍ ബിന്ദുകുമാറിന്‍റെ
വാരിയെല്ലുകള്‍ തകര്‍ന്നു

ചങ്ങനാശേരി: ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട ബിന്ദുകുമാറിന്‍റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ്.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന മൃതദേഹപരിശോധനയുടെ ഫലം കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന് കൈമാറിയിട്ടുണ്ട്.

വീട്ടില്‍ തയാറാക്കിവച്ചിരുന്ന ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടയില്‍ പ്രതി മുത്തുകുമാര്‍ ബിന്ദുകുമാറിന്‍റെ പുറകില്‍നിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കൊടിയ മര്‍ദനമേറ്റു നിലത്തുവീണ ബിന്ദുകുമാര്‍ മരിച്ചതായി പ്രതികള്‍ ഉറപ്പുവരുത്തി. നേരത്തെ വാങ്ങി വച്ചിരുന്ന തൂമ്പായും സമീപത്തെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവന്ന കമ്പിപ്പാരയും ഉപയോഗിച്ച് അടുക്കളയോടു ചേര്‍ന്നുള്ള ഷെഡില്‍ പ്രതികള്‍ രണ്ടര അടി താഴ്ചയില്‍ കുഴിയെടുത്തു. മുത്തുകുമാറും കൂട്ടുപ്രതികളായ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കുഴിച്ചുമൂടി. ഇതിനുശേഷം നേരത്തെ കരുതിവച്ചിരുന്ന സിമന്‍റ് ഉപയോഗിച്ച് സംശയംതോന്നാത്തവിധം തറതേച്ച് വെടിപ്പാക്കി.

സിമന്‍റ് തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള കടയില്‍നിന്നും തേക്കുവാനുപയോഗിച്ച കരണ്ടി ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലെ കടയില്‍നിന്നും വാങ്ങിയതായി പിടിയിലായ പ്രതി മുത്തുകുമാര്‍ പോലീസിനോട് പറഞ്ഞു. വീടിനുള്ളില്‍നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും വെള്ളം നിറക്കുന്ന കുപ്പിയും ആഹാരാവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിനു മുത്തുകുമാറിനെ സഹായിച്ച രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു.

കേസ് അന്വേഷണത്തിന് കോട്ടയം ജില്ലയിലെ സിഐമാരെയും എസ്ഐമാരെയും ഉള്‍പ്പെടുത്തി 20 അംഗ സ്‌ക്വാഡ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് രൂപീകരിച്ചതായി ചങ്ങനാശേരി ഡിവൈഎസ്പി സി. ജി. സനല്‍കുമാര്‍ പറഞ്ഞു.