പനച്ചിക്കാട് നാളെ ട്രാഫിക് ക്രമീകരണം
Monday, October 3, 2022 11:07 PM IST
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നാളെ പുലര്‍ച്ചെ ഒന്നു മുതല്‍ ഉച്ചയ്ക്കു 12 മണി വരെ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി.
പരുത്തുംപാറ-ചോഴിയക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ നേരേ ക്ഷേത്രത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയിലേക്കു പോയി അവിടെ ഭക്തരെ ഇറക്കുക, ക്ഷേത്രത്തിനു മുന്‍വശം യാതൊരു കാരണവശാലും വാഹനം നിര്‍ത്തി ഭക്തരെ ഇറക്കുവാന്‍ പാടുള്ളതല്ല.
പുതുപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അമ്പാട്ടുകടവ് -കച്ചേരികവല വഴി ക്ഷേത്രത്തില്‍ എത്തേണ്ടതും മുന്പിൽ പറഞ്ഞിരിക്കുന്നതുപ്രകാരം ഭക്തരെ ഇറക്കേണ്ടതുമാണ്. ക്ഷേത്രദര്‍ശനം കഴിഞ്ഞ ഭക്തരുടെ വാഹനങ്ങള്‍ വെള്ളുത്തുരുത്തി- പാറക്കുളം വഴി തിരികെ പോകണം. ഓട്ടക്കാഞ്ഞിരം -പാറക്കുളം ജംഗ്ഷന്‍ റോഡിൽ, ഓട്ട കാഞ്ഞിരത്തുനിന്നും പാറക്കുളം ഭാഗത്തേക്ക് മാത്രമെ വാഹനഗതാഗതം അനുവദിക്കൂ. തിരിച്ചുള്ള വാഹനഗതാഗതം അനുവദിക്കുന്നതല്ല.
ഞാലിയാകുഴി, വാകത്താനം ഭാഗത്തുനിന്നും ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ-ഓട്ടക്കാഞ്ഞിരം വഴി ക്ഷേത്രത്തില്‍ പ്രവേശിക്കണം. റോഡില്‍ യാതൊരുകാരണവശാലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. ക്ഷേത്രത്തില്‍വരുന്ന എല്ലാ വാഹനങ്ങളും പാര്‍ക്കിംഗിനു നിജപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം.
ക്ഷേത്രദര്‍ശനത്തിനുശേഷം അമ്പലത്തിനു കിഴക്കുവശത്തു കൂടി അമ്പാട്ട് കടവില്‍ ചെല്ലുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ വഴി പോകണം.