ഒടുവിൽ റിവര്‍വ്യൂ റോഡ് മുഖം മിനുക്കുന്നു
Wednesday, October 5, 2022 10:24 PM IST
പാലാ: ഏറെനാളായി തകർന്നു കിടക്കുന്ന റിവർവ്യൂ റോഡ് ഒടുവിൽ മുഖം മിനുക്കുന്നു. റോഡിന്‍റെ ദുരവസ്ഥയ്ക്കു ശാശ്വത പരിഹാരം കാണാനുള്ള നടപടിക്കു തുടക്കംകുറിച്ചതായി മാണി സി. കാപ്പന്‍ എംഎല്‍എ അറിയിച്ചു.
പാലാ സ്റ്റേഡിയം ജംഗ്ഷന്‍ മുതല്‍ ആര്‍വി പാര്‍ക്ക് വരെയുളള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിവര്‍വ്യൂ റോഡ് തകര്‍ന്നതു പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചുകൊണ്ടിരുന്നത്. പൂഞ്ഞാര്‍ ഹൈവേയുടെയോ പുനലൂര്‍ ഹൈവേയുടെയോ ഭാഗമല്ലാത്തതിനാല്‍ അതിനൊപ്പം നവീകരണം സാധ്യമായിരുന്നില്ല. താൻ മുൻകൈയെടുത്ത് 46.02 ലക്ഷം രൂപ അനുവദിപ്പിച്ചതായി എംഎൽഎ പറഞ്ഞു.
കടന്പകൾ പലത്
എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ചെയ്‌തെങ്കിലും സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ അനുമതിയോടുകൂടി മാത്രമേ കരാര്‍ വയ്ക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ എംഎല്‍എയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എംഎൽഎ സൂപ്രണ്ടിംഗ് എന്‍ജിനിയറെ ബന്ധപ്പെട്ട് അനുമതി ലഭ്യമാക്കി.
എന്നാൽ, എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി ലഭ്യമായിട്ടും റോഡ് പണി ആരംഭിക്കാത്തതിനെക്കുറിച്ചു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടു കഴിഞ്ഞ ദിവസം കൂടിയ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ വിശദീകരണം തേടിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ഇനീഷ്യല്‍ ലെവല്‍സ് എടുക്കുന്ന നടപടികളാരംഭിച്ചു. അസിസ്റ്റന്‍റ് എന്‍ജിനിയര്‍ എം.ആര്‍. അനു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, എം.പി. കൃഷ്ണന്‍ നായര്‍, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി പ്രശാന്ത്, കോണ്‍ട്രാക്ടര്‍ കുര്യാക്കോസ്, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ എന്നിവരും സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.