കായലോരത്തെ കുട്ടികളുടെ പാർക്ക് പ്രതിപക്ഷ കൗൺസിലർമാർ ശുചീകരിച്ചു
Wednesday, October 5, 2022 10:46 PM IST
വൈക്കം: കോവിഡിനെത്തുടർന്ന് രണ്ടു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന കുട്ടികളുടെ പാർക്ക് പ്രതിപക്ഷ കൗൺസിലർമാർ ശൂചീകരിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി നാലു ദിവസത്തോളമെടുത്താണ് പാർക്ക് ശുചീകരിച്ചത്. കഴിഞ്ഞ നഗരസഭാ കൗൺസിലിന്‍റെ കാലത്ത് 43 ലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് നവീകരിച്ചത്. പാർക്ക് രണ്ടു വർഷത്തിലധികം അടഞ്ഞുകിടന്നതോടെ കളിയുപകരണങ്ങൾ പൊടിപിടിച്ചു നിറംകെട്ടു.
നഗരസഭ എൻജിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ എട്ടുലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ പാർക്കിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനാകൂവെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം റൈഡറുകളിൽ ഒന്നൊഴികെ മറ്റെല്ലാം കുറ്റമറ്റതാണെന്നും രണ്ടുലക്ഷം രൂപ പരമാവധി വിനിയോഗിച്ചാൽ കളിയുപകരണങ്ങളുടെ തകരാർ പൂർണമായി പരിഹരിക്കാനാകുമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു.
തകരാറിലായ ഉപകരണങ്ങൾ ഉപയോഗിക്കാതെ കുറ്റമറ്റവ മാത്രം കുട്ടികൾക്കു ഉപയോഗിക്കാൻ നൽകി അഷ്‌ടമി ഉത്സവ കാലത്തു പാർക്കു തുറന്നുകൊടുക്കണമെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ കൗൺസിലർമാരായ ആർ. സന്തോഷ്, ലേഖ ശ്രീകുമാർ, ഏബ്രഹാം പഴയകടവൻ, അശോകൻ വെള്ളവേലി എന്നിവർ നേതൃത്വം നൽകി.