വെള്ളാവൂര്‍: കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിമേഖലയാണ് കുരുന്നീവേലി- പ്രയാർ ഇടയിലുള്ള പ്രദേശം. രണ്ടു ജില്ലകളിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും രണ്ടു താലൂക്കുകളിലും രണ്ടു പഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന ഈ പ്രദേശം വികസനത്തില്‍ അവഗണിക്കപ്പെടുകയാണ്. ഇതിനു പരിഹാരം കണ്ടെത്താന്‍ ഈ പ്രദേശത്തുകാര്‍ സംഘടിച്ച് പ്രയാര്‍ - കുരുന്നീവേലി കര്‍മ സമിതി (പി.കെ. കര്‍മസമിതി )ക്കു രൂപം കൊടുക്കുന്നു.
ഇന്ന് ഗാന്ധി ജയന്തിദിനത്തില്‍ 1.5 കിലോമീറ്റര്‍ ദൂരമുള്ള പ്രയാര്‍-കുരുന്നീവേലി റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാട് വെട്ടിത്തെളിച്ച് ശുചീകരിക്കും. തുടര്‍ന്ന് കര്‍മസമിതിയുടെ ഉദ്ഘാടനം നടക്കും. സമ്മേളനത്തില്‍ വെള്ളാവൂര്‍ പഞ്ചായത്തു പ്രസിഡന്റ് ടി.എഫ്. ശ്രീജിത്ത്, ആനിക്കാട് പഞ്ചായത്തു പ്രസിഡന്റ് ലിന്‍സി മാര്ട്ടിന്, വെള്ളാവൂര്‍ പഞ്ചായത്തംഗം ജയകുമാര്‍, ആനിക്കാട് പഞ്ചായത്തംഗം സുജ എന്നിവര്‍ പങ്കെടുക്കും.
ആലോചനാ യോഗത്തില്‍ സമിതി പ്രസിഡന്റ് സ്കറിയാ എടൂര്‍ അധ്യക്ഷത വഹിച്ചു. രാജേഷ് ഇളംപുരയിടം, രാജന് കുപ്പമഠം, ശ്രീനാഥ് ശ്രീനിലയം, ഗോപകുമാര്‍ മേക്കാംപുറം, തങ്കച്ചന് പനച്ചയില്‍, രാജേഷ് കുഴിക്കാലായില്‍, സിയാദ് സിദ്ദിക്ക് പുന്നശേരിയില്‍, പ്രമോദ് കാവുങ്കമല, ഗിരീഷ് നെല്ലിക്കമണ്ണില്‍, രാജേഷ് കല്പകാസദനം, കുട്ടപ്പായി പുള്ളോലില്‍, റോജി മണ്ണാറശേരി, ഡോ. ജോജി മാടപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.