മലയോരത്ത് ലഹരി പുകയുന്നു; അധികൃതർ മൗനത്തിൽ
Friday, October 7, 2022 10:16 PM IST
മുണ്ടക്കയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ലഹരി ഉപയോഗം വർധിക്കുന്നു. യുവാക്കൾക്കൊപ്പം സ്കൂളുകളിലും കോളജുകളിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി അധ്യാപകരും പറയുന്നു. മുന്പ് പാൻമസാലയും മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നിലേക്ക് പുതുതലമുറ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുണ്ടക്കയത്തും സമീപ പഞ്ചായത്തുകളിലുമായി പൊൻകുന്നം എക്സൈസ് നടത്തിയ പരിശോധനയിൽ നാലുപേരെയാണ് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി പിടികൂടിയത്. ഇവരാകട്ടെ 27 വയസിൽ താഴെയുള്ളവരും. നൂറിലധികമാളുകൾക്ക് ഉപയോഗിക്കാവുന്ന മാരക മയക്കുമരുന്നാണ് ഇവരിൽനിന്ന് പിടികൂടിയത്. എംഡിഎംഎ പോലുള്ള മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിൽ മേഖലയിലെ നിരവധിയാളുകള്‍ക്കു പങ്കുള്ളതായാണ് രഹസ്യവിവരം.
കഴിഞ്ഞ ദിവസം ചിറ്റടിയില്‍ നിന്നു പിടിയിലായ യുവാവിനെ കേന്ദ്രീകരിച്ചുണ്ടായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. സംഭവത്തിൽ മേഖലയിലെ പ്രമുഖ ജനപ്രനിധിയുടെ ബന്ധു ഉള്‍പ്പെടെയുളള ആളുകള്‍ പ്രതിപട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ബാംഗളൂരില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. ഇതുവാങ്ങാന്‍ പോകുന്നതില്‍ മേഖലയിലെ ഒരു പോലീസ് ഉദ്യാഗസ്ഥനും പങ്കുണ്ടന്നു പറയുന്നു. ഇയാളുടെ പങ്കു കൂടി വ്യക്തമായതോടെ എക്‌സൈസിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായതായാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം പാലൂര്‍ക്കാവു സ്വദേശിയായ യുവാവിനെ പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. നിജുമോന്‍റെ നേതൃത്വത്തില്‍ കസ്റ്റടിയിലെടുത്തു മൊഴിയെടുത്തു വിട്ടയച്ചിരുന്നു. ഇയാളുടെ ബന്ധുവും എക്‌സൈസിന്‍റെ നിരീക്ഷണത്തിലാണ്. ചെറിയ പരിശോധനയിൽ ഇവ ഉപയോഗിച്ചതായി മനസിലാക്കാൻ കഴിയില്ല എന്നതാണ് യുവാക്കളെ കൂടുതലായും മയക്കുമരുന്നിലേക്ക് അടുപ്പിക്കുന്നത്. രുചിയോ, മണമോ ഇല്ലാത്ത മാരക മയക്കുമരുന്ന് മറ്റ് പദാർഥങ്ങൾക്കോപ്പം ഉപയോഗിച്ച് പിന്നീട് ലഹരിക്ക് അടിമകളായ വിദ്യാർഥികളും മേഖലയിലുണ്ടെന്നും പറയപ്പെടുന്നു.
അന്യസംസ്ഥാനത്തുനിന്നുമാണ് കഞ്ചാവ് കൂടുതലായും മുണ്ടക്കയത്ത് എത്തുന്നത്. ഇവ കൈമാറ്റം ചെയ്യുന്നതിനും ചില്ലറ വിൽപ്പന നടത്തുന്നതിനും പ്രത്യേക സംഘങ്ങൾ തന്നെ മേഖലയിലുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുണ്ടക്കയത്തെ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പരിശോധനകുറഞ്ഞതാണ് ഇതിന് കാരണമെന്നും ചില ഉദ്യോഗസ്ഥർ ഇത്തരം കേസുകൾ ഒതുക്കി തീർക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.