നഗരത്തിലെ മാലിന്യസംസ്‌കരണത്തിനു പരിഹാരമാകുന്നു
Friday, October 7, 2022 11:17 PM IST
കോട്ടയം: നഗരത്തിലെ മാലിന്യസംസ്‌കരണം തിരുവനന്തപുരം ആസ്ഥാനമായ വി. കെയര്‍ എന്ന സ്ഥാപത്തിനെ ഏൽപ്പിക്കാന്‍ നഗരസഭാ കൗണ്‍സിലില്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ 10 വാര്‍ഡുകളിലാണ് പദ്ധതിക്കു ആരംഭിക്കുന്നത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വി. കെയര്‍ പ്രതിനിധികള്‍ പങ്കെടുത്ത് മാലിന്യസംസ്‌കരണ രീതികള്‍ വിശദീകരിച്ചു. പിന്നീടാണ് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.
മാലിന്യശേഖരണത്തിന് മാസം ഒരുവീട്ടില്‍നിന്ന് 300രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അന്തിമതീരുമാനമായില്ല. തുകയില്‍ അന്തിമധാരണയിലെത്താന്‍ ആരോഗ്യസ്ഥിരംസമിതിയെ യോഗം ചുമതലപ്പെടുത്തി.
തിരുവനന്തപുരം കോര്‍പറേഷനില്‍ വി. കെയര്‍ മാലിന്യശേഖരണം നടത്തുണ്ട്. ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ എബി കുന്നേല്‍പ്പറമ്പിന്‍റെ നേതൃത്വത്തില്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു.
നഗരത്തിലെ വീടുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ കമ്പനി വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി കൂത്താട്ടുകുളത്ത് പ്ലാന്‍റുണ്ട്. തിരുവനന്തപുരത്ത് വിജയകമായി മാലിന്യസംസ്‌കരണം നടക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.