ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു നിറമേറുന്നു
Monday, November 28, 2022 10:18 PM IST
ശബരിപാത എസ്റ്റിമേറ്റ് വീണ്ടും പുതുക്കിനല്‍കി

കോട്ടയം: ജില്ലയുടെ കിഴക്കന്‍മേഖലയിലും ചൂളംവിളി ഉയരുമെന്ന പ്രതീക്ഷയോടെ മലയോരമേഖല. നിര്‍ദിഷ്ട ശബരി പാതയുടെ എസ്റ്റിമേറ്റ് കെ-റെയില്‍ ഇന്നലെ പുതുക്കി നല്‍കിയതാണ് പ്രതീക്ഷ വര്‍ധിക്കാന്‍ കാരണം. പുതുക്കിയ എസ്റ്റിമേറ്റ് നല്‍കുന്ന വാര്‍ത്തയെത്തിയതോടെ പാത കടന്നു പോകുന്നിടത്തെ പ്രദേശവാസികളുടെയും ആശങ്കയ്ക്ക് അറുതിയായിട്ടുണ്ട്.
പ്രദേശവാസികൾക്ക് ആശ്വാസവാർത്ത
പാത സംബന്ധിച്ച് അവ്യക്തത തുടരുന്നതായിരുന്നു പ്രദേശത്തെ കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരുന്നത്. സ്ഥലം വില്‍ക്കാനോ കൃഷിയിറക്കാനോ സാധിക്കുന്നില്ലായിരുന്നു. പാതയ്ക്കായി ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്കെതിരെ ചില ധനകാര്യസ്ഥാപനങ്ങള്‍ ജപ്തിനടപടിയും ആരംഭിച്ചിരുന്നു. ഇവര്‍ക്ക് എസ്റ്റിമേറ്റ് പുതുക്കല്‍ ആശ്വാസകരമാണ്.
264 കോടി ചെലവാക്കി ഏഴു കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ പാലവും പദ്ധതിയുടെ ഭാഗമായി ഇതിനോടകം നിര്‍മിച്ചുകഴിഞ്ഞു.
20 വര്‍ഷം മുമ്പ് അങ്കമാലി മുതല്‍ രാമപുരംവരെ 70 കിലോമീറ്റര്‍ ദൂരം പാതയ്ക്കായി കല്ലിട്ടു തിരിക്കുകയും ചെയ്തതാണ്. നിര്‍മാണ ചെലവ് പങ്കുവയ്ക്കുന്നതിന് 2021 ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുകയും സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ 3450 കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിരുന്നു.
25 റെയില്‍വേ
സ്റ്റേഷനുകള്‍
തെക്കന്‍ കേരളത്തിലെ 25 പട്ടണങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന ശബരി റെയില്‍വേ ദേശീയ തീര്‍ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിലേക്കും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേക്കും മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ വാവരുസ്വാമിയുടെ എരുമേലിയിലേക്കും ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേക്കും തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സഹായകരമാണ്. മൂവാറ്റുപുഴയിലൂടെയും വാഴക്കുളത്തുകൂടിയും പാത കടന്നുപോകുന്നത് കാര്‍ഷിക മേഖലയ്ക്കും പ്രയോജനകരമാണ്.
ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ നെല്ലാപ്പാറയ്ക്കു സമീപം പിഴകിലാണ് രാമപുരം റെയില്‍വേ സ്റ്റേഷന്‍ സര്‍വേയില്‍ പറയുന്നത്. അന്തീനാട് ക്ഷേത്രത്തിനു മുമ്പായി മെയിന്‍ റോഡ് ക്രോസ് ചെയ്ത് വേഴങ്ങാനം വഴി ഭരണങ്ങാനം ദീപ്തി ഭവനു സമീപമെത്തും. ഇവിടെയാണ് ഭരണങ്ങാനം-പാലാ റെയില്‍വേ സ്റ്റേഷന്‍. തുടര്‍ന്ന് തിടനാട് വഴി ചെമ്മലമറ്റത്ത് എത്തും. ഇവിടെയും സ്റ്റേഷനുണ്ട്.
തുടര്‍ന്ന് എസ്റ്റേറ്റിലൂടെ പാറത്തോട്ടിലെത്തും. ഇവിടെയാണ് കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷന്‍. എരുമേലി എംഇഎസ് കോളജിനു സമീപമാണ് എരുമേലി സ്റ്റേഷന്‍. ജിപിഎസ് വഴിയാണ് ഈ സര്‍വേ നടത്തിയത്. എരുമേലിയില്‍നിന്നും റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരംവഴി പുനലൂരിലെത്തി കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിച്ചു തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

പുതുക്കിയ എസ്റ്റിമേറ്റ് 3600 കോടിയുടേത്

തിരുവനന്തപുരത്തിനുള്ള ട്രെയിൻ യാത്രാസമയം പകുതിയായി കുറയും

പ്രധാനമന്ത്രി ഗതിശക്തി മിഷന്‍റെയും റെയില്‍വേ ബോര്‍ഡിന്‍റെയും കെ- റെയിലിന്‍റെയും ഉദ്യോഗസ്ഥരുടെ മീറ്റിംഗില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസിനുള്ള വൈദ്യുതീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 3600 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് കെ-റെയിൽ സമർപ്പിച്ചത്.
വേഗം കൂടിയ ട്രെയിന്‍ ഓടിക്കാനുള്ള 50 കിലോ വാട്ട്‌സ് വൈദ്യുതീകരണമാകും ശബരി റെയില്‍വേയില്‍ സ്ഥാപിക്കുക. 50 വാട്ട്‌സ് വൈദ്യുതീകരണത്തിന്‍റെ ചെലവ് ഉള്‍പ്പെടുത്തിയ പുതുക്കിയ എസ്റ്റിമേറ്റ് അടുത്ത ആഴ്ച കെ-റെയില്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. വളവുകള്‍ കുറച്ച് 50 കിലോ വാട്ട്‌സ് വൈദ്യുതീകരണത്തോടെ നിര്‍മിക്കുന്ന പാത തെക്കന്‍കേരളത്തിലെ വേഗംകൂടിയ റെയില്‍ പാതയായിരിക്കും.
160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന റെയില്‍പാതയായി അങ്കമാലി-എരുമേലി - പത്തനംതിട്ട - പുനലൂര്‍ - തിരുവനന്തപുരം സമാന്തര റെയില്‍വേ നിര്‍മിച്ചാല്‍ തിരുവനന്തപുരത്തിനുള്ള ട്രെയിൻ യാത്രയുടെ സമയം പകുതിയായി കുറയും.