ബിഷപ്പുമാര്‍ക്കെതിരേ കള്ളക്കേസെടുത്തത് അംഗീകരിക്കാനാവില്ല
Monday, November 28, 2022 10:31 PM IST
പാലാ: വിഴിഞ്ഞത്ത് നടന്ന നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ബിഷപ്പുമാര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജാമ്യമില്ലാവകുപ്പ് ചുമത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം. ഇന്നലെ പാലായില്‍ നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, മൈക്കിള്‍ പുല്ലുമാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീലാ ബാബു, അഡ്വ. ഏബ്രഹാം തോമസ്, അഡ്വ. ജോസ് ആനക്കല്ലുങ്കല്‍, അഡ്വ. ജാക്‌സ് പറമുണ്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: വിഴിഞ്ഞത്ത് ന്യായമായ കാര്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന സഹോദരങ്ങള്‍ക്കു സഹായം നല്‍കിയെന്ന പേരില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും അല്മയര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉടന്‍ കേസ് പിന്‍വലിക്കണമെന്നും കേരള ക്രിസ്ത്യന്‍ ഫ്രണ്ട് മീനച്ചില്‍ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്‍റ് സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. കുട്ടിച്ചന്‍ കീപ്പുറം, സെബാസ്റ്റ്യന്‍ പുരയിടം, അഡ്വ. ജോസ് ചന്ദ്രത്തില്‍, കുഞ്ഞുമോന്‍ പാലക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ബാബു വെളുത്തേടത്തുപറമ്പില്‍, ബാബു കലയത്തിനാല്‍, ടോമി താണോലി, ബേബി കീപ്പുറം, അനൂപ് ടെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.