മുണ്ടക്കയം ടൗണിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
Tuesday, November 29, 2022 10:45 PM IST
മുണ്ടക്കയം: മഴ മാറി വേനൽക്കാലം പടിവാതിലിലെത്തിനിൽക്കുമ്പോൾ ജലവിതരണ വകുപ്പിന്‍റെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. മുണ്ടക്കയം ടൗണിൽ ടിബി ജംഗ്ഷനിലും ബിഎസ്എൻഎൽ ഓഫീസിന് സമീപവുമാണ് ദിവസങ്ങളായി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്.
വകുപ്പു ജീവനക്കാരെ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചെങ്കിലും നവീകരണ പ്രവർത്തനം നടത്തുവാൻ തയാറാകുന്നില്ലെന്ന് വ്യാപാരികളും കുറ്റപ്പെടുത്തുന്നു. പൈപ്പുപൊട്ടിയതു മൂലം പല വ്യാപാര സ്ഥാപനങ്ങളിലേക്കും കുടിവെള്ളം എത്താത്ത സാഹചര്യവുമുണ്ട്. മുണ്ടക്കയം ടൗണിന്‍റെ പല ഭാഗങ്ങളിലുമുള്ള പതിവ് കാഴ്ചകളിൽ ഒന്നാണിത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ജലവിതരണ സംവിധാനം വഴിയാണ് ഇപ്പോഴും മുണ്ടക്കയം ടൗണിൽ കുടിവെള്ളം എത്തിച്ചു നൽകുന്നത്.
ചെളിക്കുഴിയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന ടാങ്കിലേക്ക് ജലം പമ്പു ചെയ്യുമ്പോൾ സമ്മർദംമൂലം കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. കൂട്ടിക്കൽ റോഡിൽ താന്നിവളവിന് സമീപം നിരന്തരം പൈപ്പുപൊട്ടി വെള്ളം പാഴാക്കുകയും റോഡ് തകരുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാൽ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുവാൻ ജലവിതരണ വകുപ്പ് തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ ദീപികയോട് പറഞ്ഞു.
വേനൽ ശക്തമാകുന്നതോടെ കടുത്ത ജലക്ഷാമമാകും മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുക ഈ സമയങ്ങളിൽ കുടിവെള്ളം പാഴായാൽ അത് വ്യാപാരികൾക്കും സമീപത്തെ ഉപഭോക്താക്കൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.