ആഫ്രിക്കന്‍ പന്നിപ്പനി; ഭരണങ്ങാനത്ത് 64 പന്നികളെ സംസ്‌കരിച്ചു
Tuesday, November 29, 2022 11:52 PM IST
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ സ്വകാര്യഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 30 മുതിര്‍ന്ന പന്നികളെയും 34 പന്നിക്കുഞ്ഞുങ്ങളെയും ദയാവധം നടത്തി സംസ്‌കരിച്ചു. ഫാമും പരിസരവും അണുമുക്തമാക്കി.
ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ പറഞ്ഞു. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും ഉത്തരവായി.

മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, മേലുകാവ്, തലപ്പലം, തീക്കോയി, കടനാട്, രാമപുരം എന്നീ പഞ്ചായത്തുകളും ഈരാറ്റുപേട്ട, പാലാ എന്നീ നഗരസഭകളും നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.