പുഴുക്കുനേർച്ചയിൽ പങ്കുചേർന്ന് ജനസഹസ്രങ്ങൾ
Tuesday, November 29, 2022 11:52 PM IST
നെടുംകുന്നം: നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യം പേറുന്ന നെടുംകുന്നം ഫൊറോന പള്ളിയിൽ ഇന്നലെ നടന്നചരിത്ര പ്രസിദ്ധമായ പുഴുക്കുനേർച്ചയിൽ പങ്കുചേർന്ന് ജനസഹ്രസങ്ങൾ.

ഇടവക മധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുനാളിനോടനുബന്ധിച്ചു നടന്ന പുഴുക്കുനേർച്ചയിൽ നാടിന്‍റെ നാനാഭാഗങ്ങളിൽനിന്നു പതിവുപോലെ വിവിധ മതസ്ഥരായ പതിനായിരങ്ങൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് നെടുങ്ങോത്തച്ചന്‍റെ കബറിടത്തിൽ നടന്ന ഒപ്പീസ്, വിശുദ്ധ കുർബാന, തുടർന്നു നടന്ന തിരുനാൾ പ്രദക്ഷിണം എന്നിവയ്ക്കു ശേഷം പള്ളി മൈതാനിയിൽ കനത്ത മഴയെ അവഗണിച്ചും വിശ്വാസികൾ അണിനിരന്നു. തുടർന്ന് വികാരി ഫാ. വർഗീസ് കൈതപറമ്പിൽ നേർച്ച പുഴുക്ക് ആശീർവദിച്ചു. ആചാരവെടികളുടെയും പള്ളി മണികളുടെയും അകമ്പടിയിൽ വിശ്വാസികൾ കൈകളിലേന്തിയ തേക്കിലയിൽ എഴുന്നൂറോളം വോളണ്ടിയർന്മാർ നേർച്ച പുഴക്ക് പകർന്നു നൽകി.