മൊത്തം 9210 പേർ, ഇന്നലെ മാത്രം 1254; കാനനപാതയിൽ രാവിലെ തിരക്ക്
Friday, December 2, 2022 10:17 PM IST
എരുമേലി: ഇത്തവണ ശബരിമല മണ്ഡലകാലം ആരംഭിച്ചശേഷം ഇന്നലെ വരെ എരുമേലി വഴി കാനനപാതയിലൂടെ പോയ തീർഥാടകരുടെ എണ്ണം ഔദ്യോഗിക കണക്ക് പ്രകാരം 9,210. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഇന്നലെയായിരുന്നു. ഇന്നലെ 1,254 പേരാണ് വനപാതയിൽ സഞ്ചരിച്ചത്.

പാതയിൽ സമയ നിയന്ത്രണം ഏർപ്പെടുത്തിയതുമൂലം ഉച്ചയ്ക്കുശേഷം തീർഥാടകർ എത്തുന്നതു കുറവാണ്. അതേസമയം, പുലർച്ചെയും രാവിലെയും സംഘങ്ങളായി നിരവധിപേർ എത്തുന്നുണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു. ഉച്ചയ്ക്കുശേഷം അഴുതയിൽനിന്നു യാത്ര അനുവദിക്കില്ല. ഇതു മുൻനിർത്തി ഉച്ചയ്ക്ക് അഴുതയിൽ എത്തി യാത്ര തുടരാൻ രാവിലെ എരുമേലിയിൽനിന്നു പുറപ്പെടുകയാണ് തീർഥാടകർ.

കഴിഞ്ഞ വർഷങ്ങളിൽ മനുഷ്യസാന്നിധ്യം ഇല്ലാതിരുന്ന പാതയിൽ ഇത്തവണ വന്യമൃഗങ്ങൾ ധാരാളമായി എത്തിയേക്കാമെന്ന സാധ്യത പരിഗണിച്ചാണ് ഇത്തവണ സുരക്ഷാ മുൻകരുതലായി യാത്രയ്ക്ക് സമയ ക്രമീകരണം ഏർപ്പെടുത്തിയത്.‌