പ്രേഷിത റാലിയോടെ മിഷൻലീഗ് ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
Sunday, December 4, 2022 11:49 PM IST
അതിരമ്പുഴ: നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത പ്രേഷിത റാലിയോടെ ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ അതിരമ്പുഴ മേഖലാതല ആഘോഷങ്ങൾ സമാപിച്ചു. അതിരമ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തിന്‍റെ പരിസരത്തുനിന്ന് ആരംഭിച്ച പ്രേഷിതറാലിയിൽ മിഷൻ ലീഗിന്‍റെ ചെമ്മഞ്ഞ പതാകകൾ വഹിച്ച് മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലി കുട്ടികൾ അണിനിരന്നു.

അതിരമ്പുഴ ഫൊറോനയിലെ 16 ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ റാലിയിൽ പങ്കെടുത്തു. മിഷൻലീഗ് ഫൊറോനാ പ്രസിഡന്‍റ് ഏബൽ ബിനോയിക്ക് പതാക കൈമാറി ഫൊറോനാ ഡയറക്ടർ ഫാ. ആൻഡ്രൂസ് കുന്നത്ത് റാലി ഉദ്ഘാടനം ചെയ്തു. ബാൻഡ് സെറ്റുകളും നിശ്ചല ദൃശ്യങ്ങളും അകമ്പടിയേകിയ റാലി അതിരമ്പുഴ ടൗൺ ചുറ്റി സെന്‍റ് മേരീസ് പാരീഷ് ഹാളിലെത്തി സമാപിച്ചു.

മിഷൻലീഗ് ഫൊറോനാ പ്രസിഡന്‍റ് ഏബൽ ബിനോയി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ മുഖ്യപ്രഭാഷണം നടത്തി. മിഷൻലീഗ് അതിരൂപതാ ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അതിരൂപതാ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജോസഫ് ഈറ്റോലിൽ, അതിരൂപതാ ഓർഗനൈസിംഗ് പ്രസിഡന്‍റ് സിജോ ആന്‍റണി, ഫൊറോനാ ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ വിനീത എസ്എബിഎസ്, ജനറൽ കൺവീനർ ബോബി തോമസ് വടാശേരിൽ എന്നിവർ പ്രസംഗിച്ചു. ഫൊറോനാ ഡയറക്ടർ ഫാ. ആൻഡ്രൂസ് കുന്നത്ത് സ്വാഗതവും ഓർഗനൈസിംഗ് പ്രസിഡന്‍റ് ആകാശ് ഐക്കരക്കുന്നേൽ കൃതജ്ഞതയും പറഞ്ഞു.