മരുന്നു ഫലിച്ചില്ല! ഔഷധ നിർമാണകേന്ദ്രം കാടുകയറി
Wednesday, January 25, 2023 10:20 PM IST
മുണ്ടക്കയം: പട്ടികജാതി ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഔഷധ നിർമാണകേന്ദ്രം കാടുകയറി നശിക്കുന്നു. 1985ലാണ് പുഞ്ചവയൽ 504 കോളനിക്കു സമീപം ആയുർവേദ ഔഷധ നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.

‌സർക്കാർ പദ്ധതിയിൽപ്പെടുത്തിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ സഹകരണത്തോടെ ആയിരുന്നു ആദ്യകാല പ്രവർത്തനം. തുടക്കത്തിൽ വലിയ കുഴപ്പമില്ലാതെ പ്രവർത്തിച്ച സ്ഥാപനം പിന്നീട് പട്ടികജാതി സൊസൈറ്റിയുടെ മാത്രം കീഴിലായി.

നല്ല തുടക്കം

വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ ഇവിടങ്ങളിൽനിന്നു ശേഖരിക്കുന്ന പച്ചിലകളും പച്ചമരുന്നും ഉപയോഗിച്ച് ആയുർവേദ തൈലം, ലേഹ്യം, കൂടാതെ പാൽപ്പൊടി തുടങ്ങിയവ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഔഷധ നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിനു കീഴിൽ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കടക്കം നിരവധി ആളുകൾക്ക് തൊഴിലും ലഭിച്ചു.

സർക്കാർ ധനസഹായത്തോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ സൗജന്യമായി വിപണിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മരുന്നു നിർമാണത്തിനു രണ്ടു ഡോക്ടർമാരുടെ നേതൃത്വവുമുണ്ടായിരുന്നു.

ലൈസൻസിൽ
കുടുങ്ങി

എന്നാൽ, സൗജന്യമായി നൽകുന്ന ഇത്തരം മരുന്നുകൾക്കു ലൈസൻസ് എടുക്കാതെ വിതരണം ആരംഭിച്ചപ്പോൾ മറ്റു മരുന്നു കമ്പിനികൾ പരാതിയുമായി രംഗത്തുവന്നു. ഇതോടെ പദ്ധതിയുടെ പ്രവർത്തനം ഒരു വർഷത്തിനകം നിലച്ചു. ലൈസൻസ് ലഭ്യമാക്കി പദ്ധതി തുടരാനുള്ള ശ്രമം ഉണ്ടായില്ല. എന്നു മാത്രമല്ല, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇവിടെ മറ്റൊരു സംരംഭവും തുടങ്ങാൻ കഴിഞ്ഞില്ല. ഇന്ന് ഒരേക്കറോളം വരുന്ന സ്ഥലവും 3,500 സ്ക്വയർ ഫീറ്റിൽ വലിപ്പമുള്ള കെട്ടിടവും നാശത്തിന്‍റെ വക്കിലാണ്.

മോഷ്ടാക്കൾ
കൊണ്ടുപോയി

ഓട്ടുരുളികൾ ഉൾപ്പെടെ എട്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ഇവിടെയുണ്ട്. ഇതിൽ പകുതിയും മോഷണം പോയതായും പറയപ്പെടുന്നു. കൂടാതെ പ്രദേശത്തു സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്. മദ്യപന്മാരുടെ കേന്ദ്രമായി ഇവിടം മാറിയതായും ആക്ഷേപമുണ്ട്. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് കെട്ടിടവും അനുബന്ധ സാധനങ്ങളും.

മൂന്നുവർഷം മുമ്പ് പദ്ധതി വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സുനിൽ കുമാർ പറഞ്ഞു. പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റ് ഏതെങ്കിലും സംരംഭം ഇവിടെ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.