മാഞ്ഞൂർ പഞ്ചായത്ത് വാഹന വിവാദം: ഡ്രൈവർ നിരപരാധിയെന്ന്
Saturday, January 28, 2023 11:29 PM IST
കടുത്തുരുത്തി: ഡ്രൈവര്‍ താക്കോലുമായി പോയതില്‍ പ്രതിഷേധിച്ചു പഞ്ചായത്ത് പ്രസിഡന്‍റ് ഔദ്യോഗിക വാഹനത്തില്‍ കയറാത്ത സംഭവത്തില്‍ ഡ്രൈവർ നിരപരാധിയെന്ന്. വ്യക്തിപരമായ ആവശ്യമുണ്ടായപ്പോള്‍ പഞ്ചായത്തധികാരികളെ അറിയിച്ച ശേഷമാണ് ഡ്രൈവറായ കൊല്ലം ചടയമംഗലം സ്വദേശി പി. പ്രവീണ്‍ വീട്ടിലേക്കു പോയത്. പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിനു രണ്ട് താക്കോലുകളാണുള്ളത്. ഇതിലൊന്ന് വാഹനത്തിന്‍റെ കസ്‌റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയുടെ പക്കലും മറ്റൊന്ന് ഡ്രൈവറുടെ പക്കലുമാണുള്ളത്. പെട്ടന്ന് വീട്ടിലേക്കു പോകേണ്ട സാഹചര്യമുണ്ടായതുകൊണ്ടാണ് അന്ന് താക്കോല്‍ കൊടുക്കാതിരിക്കാന്‍ കഴിയാതിരുന്നതെന്ന് പ്രവീണ്‍ പറയുന്നു.
പഞ്ചായത്ത് വാഹനം ഔദ്യോഗികാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍തന്നെ തനിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി പ്രസിഡന്‍റ് വാഹനം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അധികാരികള്‍ അറിയിച്ച കാര്യം പ്രസിഡന്‍റിനെ അറിയിച്ചിരുന്നു.
പ്രൊബേഷന്‍ പീരിയഡായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതിരുന്നാല്‍ തന്‍റെ ജോലിയെ ബാധിക്കുമെന്നും ഇക്കാര്യങ്ങള്‍ പ്രസിഡന്‍റിനെ അറിയിച്ചിരുന്നതായും പ്രവീണ്‍ പറയുന്നു. കൃത്യനിര്‍വഹണത്തില്‍ ക്രമകേട് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും കാണിച്ചു പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ താന്‍ രണ്ടുമാസം മുമ്പ് തിരുവനന്തപുരം എസ്‌സി കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നതായും പ്രവീണ്‍ പറഞ്ഞു.
എന്നാല്‍ നവംബര്‍ മാസത്തില്‍ വാഹനത്തിന്‍റെ താക്കോലുമായി ഡ്രൈവര്‍ വീട്ടില്‍ പോയെന്നും പിറ്റേന്ന് ഇയാള്‍അവധിയില്‍ പ്രവേശിച്ചെന്നും ഇക്കാര്യമറിയാതെ ഓഫീസിലെത്തിയ തനിക്ക് മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും മറ്റു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാന്‍ പോകുന്നതിനായി ഏറേസമയം ഓഫീസില്‍ കാത്തിരുന്നുവെന്നും പിന്നീടാണ് ഡ്രൈവര്‍ ലീവിലാണെന്നും താക്കോലുമായാണ് ഇദേഹം പോയതെന്നു അറിഞ്ഞതെന്നും പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍ പറയുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനത്തില്ലാതെ പോകേണ്ടിവന്ന പ്രസിഡന്‍റിനെ പോലീസ് തടഞ്ഞ സംഭവം ഉണ്ടായതായും പറയുന്നു.
ഇതേസമയം മികച്ച രീതിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുന്ന നിലപാടാണ് പ്രസിഡന്‍റ് സ്വീകരിക്കുന്നതെന്നും തനിക്കു വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്വാധീനം ഉപയോഗിച്ചു സ്ഥലം മാറ്റുകയാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫ് ശക്തമായി പ്രതിക്ഷേധം അറിയിക്കുന്നതായും പഞ്ചായത്തംഗം സുനു ജോര്‍ജ് പറഞ്ഞു.