ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Sunday, January 29, 2023 11:49 PM IST
തുറവൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചേർത്തല പൊന്നാംവെളി സ്വദേശി വിഷ്ണു സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട് വിഷ്ണു ഉടൻ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തുടർന്ന്, അരൂരിൽനിന്ന് അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഉടുന്പിനെ കൊന്നു
പാകം ചെയ്തു ഭക്ഷിച്ച
കേസിൽ നാലുപേർ പിടിയിൽ

അടിമാലി: ഉടുന്പിനെ കൊന്നു പാകംചെയ്തു കഴിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറന്പിൽ ടി.കെ. മനോഹരൻ (50), മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽമെന്‍റിലെ പൊന്നപ്പൻ (52) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസർ സുനിൽ ലാലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26നു കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കു സമീപം മൂന്നുകലുങ്ക് ഭാഗത്തുനിന്നാണ് ആറു കിലോയോളം തൂക്കമുള്ള ഉടുന്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലുപേരും ഇറച്ചി വീതംവച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവയ്ക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും ബാക്കി വന്ന ഇറച്ചിയും പിടികൂടി.

റെയ്ഡിൽ വാളറ ഡപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു എന്നിവർ പങ്കെടുത്തു.