കുടുംബാരോഗ്യകേന്ദ്രത്തിന് ചികിത്സ വേണം!
Monday, March 20, 2023 10:14 PM IST
ഈരാറ്റുപേട്ട: നഗരസഭയിലെ ഏക സർക്കാർ ആശുപത്രിയായ കുടുംബാരോഗ്യകേന്ദ്രം കടുത്ത അവഗണയിൽ. കുടുംബാരോഗ്യകേന്ദ്രത്തെ സർക്കാർ ചികിത്സയ്ക്കു വിധേയമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഡോക്‌ടർമാർ
കുറവ്
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ദിവസം നാനൂറോളം പേർ ഒപിയിൽ എത്തുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുകയാണ്. അഞ്ച് ഡോക്ടമാർ വേണ്ടിടത്ത് രണ്ട് ഡോക്ടർമാരെ കാണുകയുള്ളൂ. ചില ദിവസങ്ങളിൽ ഒരു ഡോക്ടറാണ് ഉണ്ടാകുക. ഇതുമൂലം രോഗികൾക്കു നീണ്ട കാത്തിരിപ്പിനു ശേഷമേ ഡോക്ടറെ കാണാൻ സാധിക്കുകയുള്ളൂ. ഒപിയിലെ തിരക്കു കാരണം രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഉച്ചകഴിഞ്ഞുള്ള ഒപി ഡോക്ടർമാരുടെ കുറവ് കാരണം പലപ്പോഴും മുടങ്ങുന്നു.
സർക്കാർ ഇവിടെ പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിക്കാറില്ല. നഗരസഭയാണ് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫുകളെ നിയമിക്കുന്നത്.

ഡയാലിസിസ്, എക്സ്റേ മെഷീനുകൾ
ആന്‍റോ ആന്‍റണി എംപി മുഖേന കൊച്ചിൻ ഷിപ്പ്‌യാഡ് ഡയാലിസിസ് മെഷീൻ നൽകിയെങ്കിലും ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കാത്തതിനാൽ ഒരു വർഷത്തോളം മെഷീൻ പ്രവർത്തിക്കാതെ കിടന്നു. പിന്നീട് വ്യാപാരി വ്യാവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് ഏറ്റെടുത്ത് അവരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഡോക്ടേഴ്സ് സംഘടന ആറു മാസം മുമ്പ് ഒരു എക്സ്റേ മെഷീൻ കുടുംബാരോഗ്യ കേന്ദ്രത്തിന് സൗജന്യമായി നൽകിയെങ്കിലും സ്റ്റാഫിനെ ആരോഗ്യവകുപ്പ് നൽകാത്തതിനാൽ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല.

എതിർ സത്യവാങ്മൂലവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 2019ലും കേരള ഹൈക്കോടതി 2021ലും ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകൾ ഇതുവരെയും നടപ്പാക്കാത്തതിനാൽ പൊതുപ്രവർത്തകനായ ഷെരീഫ് പൊന്തനാൽ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രിയാക്കണമെന്നുള്ള ഹർജി തള്ളണമെന്ന് ഹൈക്കോടതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുകയാണ്.