മെഡിക്കൽ കോളജിൽ മൂട്ടശല്യം: ഇരിക്കാനോ കിടക്കാനോ ആകാതെ രോഗികൾ
Monday, March 20, 2023 11:25 PM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ മൂട്ട ശല്യം കാരണം രോഗികൾക്ക് കട്ടിലിലോ തറയിലോ കിടക്കാനാകുന്നില്ല. കിടന്നു വിശ്രമിക്കേണ്ട രോഗികൾക്കു മൂട്ടയുടെ ആക്രമണം മൂലം കിടക്കാനും ഇരിക്കാനുമാകാത്ത സ്ഥിതിയാണ്.
ശനിയാഴ്ച ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയുടെ ശരീരമാസകലം ഞായറാഴ്ച രാവിലെ മൂട്ടയുടെ കടിയേറ്റു തടിച്ചുവീർത്തിരുന്നു. പൂർണഗർഭിണിയായ അസം സ്വദേശിനിയും ഏറ്റുമാനൂരിൽ താമസിക്കാരിയുമായ ഇരുപത്തൊന്നുകാരിക്കാണ് ഈ അനുഭവമുണ്ടായത്.
വൈക്കം വെച്ചൂർ സ്വദേശിനിയായ മറ്റൊരു രോഗിയുടെ കൂട്ടിരപ്പുകാരിയാണ് ഈ യുവതി
ശരീരം ചൊറിഞ്ഞുകൊണ്ട് കരയുന്നതു കാണുന്നത്. യുവതിയുടെ സമീപത്തെത്തിയെങ്കിലും ഇവർക്ക് മലയാളം സംസാരിക്കാൻ അറിയാത്തതിനാൽ ബുദ്ധിമുട്ടി. പിന്നീട് ഇവർ ദേഹം പരിശോധിച്ചപ്പോഴാണ് കൈകാലുകൾ, വയർ, പുറം ഭാഗങ്ങളിൽ വളരെ ഭീതി തോന്നുംവിധത്തിൽ മൂട്ട കടിയേറ്റത് കാണുന്നത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
പിന്നീട് മൂട്ട കടിയേറ്റ രോഗി ഉൾപ്പെടെ ഈ വാർഡിൽ കിടന്ന മുഴുവൻ രോഗികളെയും മറ്റൊരു വാർഡിലേക്കു മാറ്റിയിരിക്കുകയാണ്. മെഡിക്കൽ കോളജിലെ എല്ലാ വിഭാഗം വാർഡുകളിലെയും സ്ഥിതിയും വ്യത്യസ്ഥമല്ല. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു തറയിൽ കിടക്കുന്ന രോഗികളിൽനിന്നുപോലും പ്രതിദിനം 20 രൂപ ഫീസ് ഈടാക്കുമ്പോഴാണ് മൂട്ടകടി കൂടി ഏല്ക്കേണ്ടി വരുന്നത്.
കാർഡിയോളജി വിഭാഗത്തിന്‍റെ പുറത്തു രോഗികളുടെ സഹായികൾക്കു വിശ്രമിക്കാനായി ഇട്ടിരുന്ന ബെഞ്ചുകളിലും മൂട്ടയുടെ ശല്യം അതിരൂക്ഷമായിരുന്നു. കഴിഞ്ഞമാസം ഒരു രാത്രി കഴിച്ചുകൂട്ടിയ മലപ്പുറം സ്വദേശിനിയായ ഒരു രോഗിയുടെ ബന്ധുവിനു മൂട്ട കടിയേറ്റു ശരീരത്തിന്‍റെ പുറംഭാഗം മുഴുവൻ തടിച്ചുവീർത്തിരുന്നു. ഇതു മാധ്യമവാർത്തയായതിനെത്തുടർന്ന് അധികൃതർ ഇടപെട്ട് ഇരിപ്പിടങ്ങളിൽ മരുന്നു തളിച്ചു മൂട്ട ശല്യം ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാൽ, മറ്റു വാർഡുകളിൽ മരുന്നു പ്രയോഗിക്കുന്നതിനോ മൂട്ടശല്യം ഒഴിവാക്കുന്നതിനോ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചതുമില്ല. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ദുരിതമനുഭവിക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.